Friday, May 28, 2010

സൗഹൃദം

വെള്ളിയാഴ്ച്ചകള്‍  വിമലിനു എന്നും പ്രിയപ്പെട്ടവയായിരുന്നു. വേഗം പണിതീര്‍ത്താല്‍ വേഗം ഓഫീസില്‍ നീന്ന് ഇറങ്ങാം. വെള്ളിയാഴ്ച്ച രവിലെ തന്നെ വിമലിന്‍റെ മനസ്സില്‍ വീകെന്‍റ് ചെലവഴിക്കേണ്ട ചിന്തകള്‍ കടന്നു കൂടും. പരമാവധി പണി കുറവായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വിമല്‍ അന്ന് ഓഫീസിലേക്ക് പോകുന്നത്. ഓഫീസില്‍ നിന്ന് വേഗം ഇറങ്ങി സിനിമ കാണുകയൊ സുഹൃത്തുക്കളുമായി പബില്‍ പോകുകയോ ആണു പരുപാടി. എന്നാല്‍ ഈ അടുത്തകാലത്തായി അതൊന്നുമല്ല വെള്ളിയാഴ്ചയുടെ പ്രത്യേകത. അവളെ കാണാം. അവളുമായി കുറച്ചു സമയം ചിലവിടാം. ഒരുമിച്ചു പാര്‍ക്കില്‍ പോകാം. പരസ്പ്പരം മുട്ടിയുരുമ്മി എത്ര നേരം വരെയും സല്ലപിക്കാം. പിന്നെ അന്നത്തെ അത്താഴം ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ഒരുമിച്ചു കഴിക്കുകേം ചെയ്യാം. ആ വെള്ളിയാഴ്ച്ചയും വിമല്‍ കൃത്യം അഞ്ജു മണിക്ക് വി ടി സ്റ്റേഷനില്‍ എത്തി. അന്ജെ പത്തിനുള്ള ഫാസ്റ്റ് ലോക്കല്‍ കിട്ടിയാല്‍‍ ആറു മണിയാകുമ്പോള്‍ വാശി സ്റ്റേഷനില്‍ എത്തിപ്പെടാം.

ട്രെയിന്‍ നിറുത്താറായപ്പോള്‍ വിമല്‍ എഴുന്നേറ്റു വാതിലിന്‍റെ അടുത്തേക്ക് തിക്കി തിരക്കി നീങ്ങി തുടങ്ങി. ഒരു മുരള്ച്ചയോടെ ട്രെയിന്‍ സ്റ്റേഷനില്‍ കയറി നിന്നു.  അവിടെ ഇറങ്ങുവാന്‍ ഒരു വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.  മുംബൈയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമെതെന്നു ചോദിച്ചാല്‍ അതിനുത്തരം റൂബി റെഡ്‌ ഗ്രാനൈറ്റ്‌ പതിച്ച ആ റെയില്‍വേ സ്റ്റേഷന്‍ തന്നെയാണ് പലരുടെയും ഉത്തരം. ചുവന്ന കല്ലുകള്‍ പതിച്ച ആ ഭയങ്കര സമുച്ചയത്തില്‍ വെളുത്ത ചുരിദാറിട്ടു നില്‍ക്കുന്ന മുംതാസിനെ കണ്ടുപിടിക്കാന്‍ അവനു അധികം പ്രയാസപ്പടെണ്ടി വന്നില്ല. വിമലിനെ കണ്ട മുംതാസ്‌ വലത്തെ കൈ മുകളിലക്ക് ഉയര്‍ത്തി വീശി ചിരിച്ചു കൊണ്ട് അവന്‍റെ അടുത്തേക്ക് ചെന്നു.

"ഹായ്‌, ഇന്ന് വേഗം എത്തിയല്ലേ", അവള്‍ അവനോടു അടുത്തപ്പോള്‍ അവേശത്തോടെ ചോദിച്ചു. ഒരു മാസമായിട്ടുള്ള പരിചയം ഒരു യുഗമായിട്ടു തുടരുന്നത് പോലെ അവനു പലപ്പോഴും തോന്നിയിട്ടുണ്ട്. 

"ആ മുംതാസ്‌ എപ്പോള്‍ വന്നു?"
"ആ കുറച്ചു നേരമായി. വാ നമുക്ക് അവിടെ ഇരിക്കാം.", കുറച്ചു അകലെ ഉള്ള ഒരു ബെന്ജ്ജു ചൂണ്ടികൊണ്ട് പറഞ്ഞു.  അവര്‍ അവിടേക്ക് പതുക്കെ നടന്നു. സ്റ്റേഷനിലെ ആ വലിയ ഗോവണിയില്‍ സന്ധ്യയുടെ ഇളം ചൂടുള്ള നിഴലില്‍ കാമിതാക്കള്‍ ഇരുന്നു സല്ലപിക്കുന്നത് വിമല്‍ ശ്രദ്ധിച്ചു. അതില്‍ ഒരുത്തന്‍ അവന്‍റെ കൂട്ടുകാരിയുടെ കൈ പിടിച്ചു ചുംബിക്കുകയായിരുന്നു.  എന്തോ, വിമലിന് ആ കാമുകനോട് അസൂയ തോന്നി. ബെഞ്ചില്‍ വിമലും മുംതാസും അടുത്തടുത്തായി ഇരുന്നു.


"എന്താ ഇന്ന് ഓഫീസില്‍ പോയില്ലേ?",  അവന്‍ അവളോട്‌ ബെഞ്ചില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ചോദിച്ചു.

"ഇല്ല ഒരു സുഖം തോന്നിയില്ല, അപ്പൊ ഒരു ലീവ് എടുത്തു."

പിന്നെ പതിവ് സംസാരങ്ങള്‍. ഓഫീസിലെ വാര്‍ത്തകള്‍, കുറ്റങ്ങള്‍, കുറവുകള്‍, ആശ്വസിപ്പിക്കല്‍, ഉപദേശങ്ങള്‍ , നാട്ടിലെ വിശേഷങ്ങള്‍, കോളേജു ജീവിതം അങ്ങനെ പോയി സംസാരം. തുലാവര്‍ഷത്തിന്‍റെ ഇരുണ്ട കൈകള്‍ അവര്‍ക്കു മുകളില്‍ വിടരുന്നത് വകവക്കാതെ അവര്‍ സംസാരിച്ചുകൊണ്ടേ ഇരുന്നു.  എപ്പോഴോ ഇരുണ്ടു തുടങ്ങിയ ആ കാര്‍മേഘങ്ങള്‍ ഭൂമിയിലേക്ക്‌ യാത്ര തുടങ്ങിയിരുന്നു.

"ഹൊ സമയം ഒരു പാടായി, വാ പോകാം ", അവള്‍ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "നല്ല മഴയാണല്ലോ വരുന്നത്, കുടയുണ്ടോ?, എന്റേതു കമ്പി ഓടിഞ്ഞിരിക്കാണു."

"ഞാന്‍ കുട എടുത്തില്ല. എനിക്ക് മഴയത്തു നടക്കാന്‍ ഇഷ്ടമാണ്. കുറെ നാളായി മഴയത്തു നടന്നിട്ടു."

"എങ്കില്‍ ഇന്ന് ഞാനും കൂടാം." അവള്‍ അത് പറയുമ്പോള്‍ ഒരു നനുത്ത പുഞ്ചിരി അവളുടെ വശ്യമായ ചുണ്ടുകളില്‍ തത്തിക്കളിച്ചു. അവളുടെ ഇടത്തെ കവിളില്‍ ഒരു നുണക്കുഴി വിരിഞ്ഞു.
സ്റ്റേഷനു പുറത്തെത്തിയപ്പോള്‍ കലി തുള്ളി പെയ്യുന്ന പെമാരിയായിരുന്നില്ല, അവശയായി പെയ്തു കൊണ്ടിരിക്കുന്ന വെറും ചാറ്റല്‍ മഴ.

"ഓ ഇത്രയേ ഉള്ളോ, ഇതിനെന്തിനാ കുടയും വടിയും? വാ നമുക്ക് നടക്കാം." അവള്‍ ചുരിദാറിന്‍റെ ഷോള്‍ കഴുത്തില്‍ നിന്നെടുത്തു തലയിലൂടെ ഇട്ടു. വിമല്‍ ലാപ്ടോപ് ബാഗിന്‍റെ വള്ളിയെടുത്തു വലത്തേ തോളിലൂടെ ഇട്ടു. വഴിയില്‍ വെള്ളം കെട്ടികിടക്കുന്നത് കണ്ടു അയാള്‍ പാന്സ് തെറുത്തു മുട്ടോളം കയറ്റി. പതിയെ അവര്‍ മഴ നനഞ്ഞു തുടങ്ങി. മഴയുടെ സ്വഭാവം പതുക്കെ പതുക്കെ മാറിക്കൊണ്ടിരുന്നു.  കാറ്റിന്‍റെ വേഗം കൂടി കൂടി വന്നു. തണുപ്പ് ശരീരത്തെ തുളച്ചു എല്ലിലേക്ക് കയറിത്തുടങ്ങി.  അവര്‍ നടത്തം തുടര്‍ന്നു. വേഗത്തില്‍, കൂടുതല്‍ വേഗത്തില്‍. നടത്തത്തില്‍ അവളുടെ വലതു കയ്യും അവന്‍റെ ഇടതു കായ്യും ഒന്ന് മുട്ടി. നനഞ്ഞു കുതിര്‍ന്നു തുടങ്ങിയ ആ രണ്ടു ശരീരങ്ങളിലൂടെ ഇടിമിന്നല്‍ പ്രവഹിച്ചു. വീണ്ടും പല തവണ ഇടിമിന്നല്‍ ഉണ്ടായി.  മഴ നനഞ്ഞു കൊണ്ടുള്ള ആ നടത്തതിനിടയില്‍ എപ്പോഴോ അവരുടെ കൈകള്‍ ഒന്നായി പോയിരുന്നു. 

അവളുടെ ഫ്ലാറ്റിനു താഴെ എത്തിയപ്പോഴേക്കും മഴ കുറഞ്ഞിരുന്നു.  "ശരി നാളെ കാണാം", വിമല്‍ വിടവാന്ഗുവാന്‍ ഒരുങ്ങി. അവള്‍ അപ്പോഴേക്കും കാര്‍ പോര്‍ച്ചില്‍ എത്തിയിരുന്നു.
"വന്നു തല തുടച്ചിട്ടു പൊയ്ക്കൊള്ളു, വെറുതെ പനി പിടിക്കണ്ട.ഞാന്‍ നല്ല മലബാര്‍ സുലൈമാനി ഉണ്ടാക്കി തരാം.", അവള്‍ വിമലിനെ ഷണിച്ചു. വിമല്‍ ഒരു നിമിഷം മടിച്ചു നിന്നു.

"വരൂ ഇന്ന് വേറെ പണിയോന്നുമിലല്ലോ" മുംതാസ് നിര്‍ബന്ധിച്ചു. എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുന്‍പേ അവള്‍ വിമലിന്‍റെ കൈകള്‍ പിടിച്ചു ലിഫ്ടിലേക്ക് നടന്നു തുടങ്ങിയിരുന്നു.

വസ്ത്രങ്ങള്‍ നനഞ്ഞു ഒട്ടി, അവന്‍ ഫ്ലാറ്റില്‍ എങ്ങും ഇരിക്കാന്‍ ഇഷ്ടപ്പെടാതെ നിന്നു. അവള്‍ ബെഡ് റൂമില്‍ പോയി. അല്‍പ്പം സമയം കഴിഞ്ഞു തന്‍റെ തല തുടച്ചു ഉണക്കി കൊണ്ട് അവള്‍  ഒരു ടര്‍ക്കി ടവല്ലും, ടീ ഷര്‍ട്ടും മുണ്ടും വിമലിന് കൊണ്ട് കൊടുത്തു.  അവന്‍ എന്തോക്കെയോ ആലോചനയില്‍ ഫ്ലാറ്റിന്‍റെ അലങ്ഗാരങ്ങള്‍ നോക്കി കണ്ടു നിക്കുകയായിരുന്നു.

"ഒന്ന് തല കുളിച്ചു വന്നോളു, വെള്ളം തലയില്‍ താഴേണ്ട. അപ്പോഴേക്കും ഞാന്‍ ചായയും ഭക്ഷണവും ശരിയാക്കാം.", തന്‍റെ നനഞ്ഞ മുടി ഉണക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു. "എവിടെ ബാത്ത് റൂം?". അവള്‍ ബാത്ത് റൂം കാണിച്ചു കൊടുത്തു. അയാള്‍ അതിനകത്തേക്ക് കയറുമ്പോള്‍ അവള്‍ പിന്നില്‍ നിന്നും ചോദിച്ചു, "ചായ മതിയോ അതോ ഹോട്ട് വല്ലതും വേണോ?"
"അതിനു ഇവിടെ എന്തുണ്ട്?"
"സിഗ്നെചാര്‍ വിസ്കിയുണ്ട് ഒരു ഹാഫ് ബോട്ടില്‍"
"ബുധിമുട്ടാവിലെങ്കില്‍ ... "
"ഓ ഡോണ്ട് ബി സൊ ഫോര്‍മല്‍"
"ഈ തണുത്തു വിറക്കുന്ന സമയത്ത് ചായയെക്കള്‍ സുഖം അതിനാ", അവന്‍ ചിരിച്ചു കൊണ്ട് ബാത്ത് റൂമില്‍ കയറി.
കുളിക്കുമ്പോള്‍ അവന്‍റെ മൂക്കിലേക്ക് ഒരു സുഗന്ധം കയറിക്കൂടി. കുളി കഴിഞ്ഞു വെള്ളം തോര്‍ത്തി കളയുമ്പോള്‍ അവന്‍ ആ ടര്‍ക്കി ടവല്‍ മൂക്കിനോട് അടുപിച്ചു ആ മണം ആവോളം ആസ്വദിച്ചു കൊണ്ടിരുന്നു. ആ സുഗന്തം അവന്‍റെ സിരകള്‍ക്ക് തീ പിടുപ്പിച്ചു. മുംതാസിന്‍റെ ഗന്ധം അയാളുടെ മൂക്കിലൂടെ ശരീരമാസകലം സഞ്ചരിച്ചു. അവനു ആകെ മത്തു പിടിച്ച പോലെ തോന്നി. ആ ടവല്‍ മുംതാസിനെ ചുംബിക്കുന്നത് പോലെ അവന്‍ തന്റെ മുകത്തെക്ക് ചേര്‍ത്ത് പിടിച്ചു. അങ്ങനെ കുറെ നേരം അവന്‍ ആ ബാത്ത് റൂമില്‍ സ്വയം മറന്നു ഏതോ മായാ ലോകത്തെ സഞ്ചാരത്തില്‍ മുഴുകി നിന്നു.

കുളികഴിഞ്ഞു ഇറങ്ങുമ്പോഴേക്കും തീന്‍ മേശമേല്‍ ബ്രെടും ഒമ്ലെറ്റും തയ്യാറായി ഇരിപുണ്ടായിരുന്നു. വിസ്കി  കുപ്പിയും മേശമേല്‍ ഇരിപ്പുണ്ട്. അവനെ കാത്തു മുംതാസും ഇരുന്നിരുന്നു. അവള്‍ വിമലിനെ നോക്കി നില്‍ക്കെ അവന്‍ കുപ്പിയില്‍ നിന്നു ഒരു ലര്‍ജു ഒഴിച്ചു.
"നിനക്ക് ഒരെണ്ണം വേണോ?"
"ഹേയ് ഇത് ശീലമില്ല, ആണുങ്ങള്‍ കുടിക്കുന്നത് കാണുവാനാ എനിക്കിഷ്ടം." എന്ന് പറഞ്ഞു മുംതാസ് തന്‍റെ ചായ കപ്പ്‌ എടുക്കാന്‍ അടുക്കളയിലേക്കു പോയി.

 അവന്‍ ഒറ്റ വലിക്ക് ആ ലാര്‍ജു മുഴുവന്‍ അകത്താക്കി. മദ്യം അവന്‍റെ തോണ്ടയിലൂടെ തീ പന്തമായി ഇറങ്ങി പോയി. കുറെ നാളുകള്‍ക്കു ശേഷമാണ് ഇങ്ങനെ കഴിക്കുന്നത്‌. കാലിയായ ഗ്ലാസ്സില്‍ അവന്‍ ഒരു ലാര്‍ജ്‌ കൂടി ഒഴിച്ചു.  അവള്‍ ടേബിളിന്‍റെ ഒരു വശത്ത് ചാരി നിന്നു ഭക്ഷണം കഴിച്ചു.  വിമല്‍ വേഗം വേഗം ഭക്ഷണം കഴിച്ചു. നല്ല വിശപ്പ്‌ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണം വിഴുങ്ങുകയായിരുന്നു.  മൂന്നാമത്തെ ലാര്‍ജു തീരുമ്പോള്‍ അയാള്‍ പറന്നു തുടങ്ങിയിരുന്നു. അയാള്‍ അവിടെ അവള്‍ക്ക് ചുറ്റും ആ മുറിയില്‍ ഒഴുകി തുടങ്ങിയിരുന്നു.  മധുരകരമായ പല കാര്യങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു കൊണ്ടിരുന്നു.

കഴിച്ചു ഒഴിഞ്ഞ പാത്രങ്ങള്‍ മുംതാസ് അടുക്കളയിലേക്കു കൊണ്ടുപോയി.  കൈകള്‍ കഴുകി വൃതിയാക്കിയിട്ടു വിമല്‍ ഒരു സിഗരറ്റ് എടുത്തു വലിച്ചു. അവന്‍ മഴ നനഞ്ഞ ഒരു ജനാലക്ക് പിന്നില്‍ നിന്നു പുക ഊതി പുറത്തേക്കു വിട്ടു. നനഞ്ഞ അന്തരീഷത്തില്‍ ആ പുകച്ചുരുളുകള്‍ പൊങ്ങി പോകുന്നത് അവന്‍ ആസ്വദിച്ചു. ഓരോ പുകയും എടുക്കുമ്പോള്‍ നെന്‍ജില്‍ ചൂടു കൂടി കൂടി വന്നു.  വായിലേക്ക് പുകയിലയുടെ ചൊവ പടര്‍ന്നു പിടിച്ചു. അവന്‍ അത് വളരെ ഇഷട്ടപ്പെട്ടു. പിന്നില്‍ ഗ്ലാസ്സുകള്‍ മുട്ടുന്ന ശബ്ദം കേട്ട് വിമല്‍ തിരിഞ്ഞു നോക്കി. മുംതാസ്‌ കുപ്പിയും ഒഴിഞ്ഞ ഗ്ലാസ്സുകളും മേശപുറത്തു നിന്നും മാറ്റുകയാണ്. അവന്‍ അവളെ തന്നെ നോക്കി ഒന്ന് നന്നായി പുക ഉള്ളിലേക്ക് വലിച്ചു.

"ഇങ്ങനെ ഒരു പാര്‍ട്ടി നീ ഇപ്പോള്‍ എനിക്ക് കടപ്പെട്ടിരിക്കുകയാണ്, ഓര്‍മ്മ വേണം."

വിമല്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു. മദ്യത്തിന്‍റെ ലഹരി അവന്‍റെ ഞെരമ്പുകളെ കീഴ്പ്പെടുത്തിയിരുന്നു. മുംതാസിന്‍റെ സുഗന്ധം അവന്‍റെ തലച്ചോറിനെ ഇളക്കി മറിച്ചു. അവനു ശരീരം തളരുന്നതായി തോന്നി. അവളുടെ സാമീപ്യം അവനെ ഭ്രാന്തു പിടിപ്പിച്ചു. കത്തിയെരിഞ്ഞ സിഗരറ്റ്‌ കുറ്റി ജനാലമെലുള്ള എഷ്ട്രെയിലെ വേന്ന്തെരിഞ്ഞ അനേകം സിഗരറ്റ്‌ കുറ്റികള്‍ക്കിടയില്‍ കുത്തി കെടുത്തി. അവന്‍ അവളുടെ അടുത്തേക്ക് ചെന്നു.  ഡൈനിംഗ് ടെബിള്‍‍ വൃത്തിയാക്കുന്ന അവളെ അവന്‍ പിന്നില്‍ നിന്നും വാരി പുണര്‍ന്നു. അവനെ തള്ളി മാറ്റാന്‍ ഉള്ള അവളുടെ വിഫല ശ്രമം. അവന്‍റെ കരങ്ങളുടെ ശക്തി മനസ്സിലക്കിയിട്ടെന്ന പോലെ അവള്‍ അവന്‍റെ കൈകളില്‍ അമര്‍ന്നു. കുറെ നേരം അവര്‍ അങ്ങനെ നിന്നു. പതുക്കെ പതുക്കെ അവന്‍റെ മുഖം അവളുടെ കഴുത്തില്‍ ചുംബങ്ങള്‍ നട്ടു തുടങ്ങി.
"എന്താണ് നിനക്ക് വേണ്ടത്?", അയാള്‍ അവളുടെ ഇടത്തെ
ചെവിയുടെ പിന്നില്‍ കടിക്കുമ്പോള്‍ ഇക്കിളി പെടുത്തുന്ന ശബ്ധത്തില്‍ ചോദിച്ചു. അവളില്‍ രോമാഞ്ചം തളിര്‍ത്തു. അയാള്‍ പതുക്കെ അവളെ തന്നിലേക്ക് തിരിച്ചു പിടിച്ചു. 

ചുംബങ്ങള്‍ ചുംബങ്ങള്‍ ഒരായിരം ചുംബങ്ങള്‍. അവളുടെ നെറ്റിത്തടവും, കവിളുകളും, കണ്ണുകളും, കഴുത്തും, അധരങ്ങളും, എല്ലാം ചുംബനങ്ങള്‍ കൊണ്ട് അവന്‍ കീഴ്പ്പെടുത്തി. ആ മുറിയിലെ താജ് മഹലിന്‍റെ പടമുള്ള കാര്‍പ്പെറ്റിലേക്ക് അവര്‍ ചരിഞ്ഞു. സ്നേഹത്തിന്‍റെ, അനുരാഗതിന്‍റെ, അനുഭൂതിയുടെ മറ്റൊരു സ്നേഹ സ്മാരകം അവിടെ ഉയരുകയായി.
"വിമല്‍....വിമല്‍.....വിമ...."

അവളുടെ നിശ്വാസം വേഗത്തിലായി.  അവന്‍റെ കരങ്ങള്‍ അവളുടെ ശരീരത്തില്‍ എന്തിനോ എന്ന പോലെ തിരഞ്ഞു കൊണ്ടിരുന്നു. ഏതോ അമൂല്യ നിധിക്ക് വേണ്ടിയുള്ള തിരച്ചിലെന്ന പോലെ അവന്‍ അവളിലേക്ക് ചൂഴ്ന്നിറങ്ങി.  തളര്‍ച്ചയില്‍ മുങ്ങി നീരാടി അവള്‍ അവന്‍റെ ഉറച്ച നെന്ജിലെക്ക് തളര്‍ന്നു വീണു.  അവളുടെ കരങ്ങള്‍ അവനു ചുറ്റും വരിഞ്ഞു മുറുകി.  അവന്‍റെ വദനം അവളുടെ ചുടു മാറിടതില്‍ അമര്‍ന്നു.  വരിഞ്ഞു മുറുകിയ ആലിഗനങ്ങള്‍ നഖക്ഷതങ്ങള്‍ക്ക് വഴിമാറി, നഖക്ഷതങ്ങള്‍ ഞെരുക്കങ്ങള്‍ക്കും, ഞെരുക്കങ്ങള്‍ സീല്‍ക്കാരത്തിനും, പിന്നീട് കൂജനങ്ങള്‍ക്കും വഴിമാറി.

തളര്‍ന്നു അവശരായി അവര്‍ ആ കാര്‍പ്പെറ്റില്‍ വിയര്‍പ്പ് തുള്ളികളാല്‍ പുതച്ചു അടുത്തടുത്തായി പൊള്ളുന്ന ശരീരങ്ങളായി കിടന്നു. വിമല്‍ ഒരു സിഗരറ്റ്‌ കത്തിച്ചു ചുണ്ടത് വച്ച് കിടന്നു. രണ്ടു പുക എടുത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അവന്‍ മുംതാസിനെ നോക്കി. കണ്ണുമടച്ചു കിടക്കുന്ന അവളുടെ കണ്ണിന്‍റെ വശത്ത് ഒരു കണ്ണുനീര്‍ ചാല്‍ കണ്ടു.  അതില്‍ ഉണങ്ങാന്‍ മടിച്ചു നില്‍ക്കുന്ന കണ്ണുനീരും. അവന്‍ അവളെ തന്നെ നോക്കി കുറെ നേരം കിടന്നു. സിഗരറ്റ്‌ വലിച്ചു തീര്‍ത്തു നിലത്ത് കുത്തിക്കെടുത്തി. അവന്‍റെ മിഴികളില്‍ ഉറക്കത്തിന്‍റെ ദേവത അനുഗ്രഹം ചൊരിഞ്ഞു.  അവന്‍ അവരുടെ നഗ്നതയുടെ പുതപ്പിന് മേലെ തന്‍റെ ഉടുമുണ്ട് പുതപ്പാക്കി പുതച്ചു. വിമല്‍ മുംതാസിനെ തന്നിലേക്ക് കൂടുതല്‍ ചേര്‍ത്ത് കിടത്തി, അവളുടെ കവിളുകളില്‍ അന്നത്തെ അവസാനത്തെ ചുംബനം ചാര്‍ത്തി. അവന്‍റെ ശിരസ്സ് ഉറങ്ങി തുടങ്ങിയ മുംതാസിന്റെ മാറിടത്തില്‍ ചാഞ്ഞു. കണ്ണുകളെ‍ പതുക്കെ പതുക്കെ ഉറക്കം കീഴ്പ്പെടുത്തി കൊണ്ടിരുന്നു.  അമേരിക്കയില്‍ പി എച്ച് ഡി തീസിസ്‌ അവതരിപ്പിക്കാന്‍ പോയിരിക്കുന്ന തന്റെ സുഹൃത്തിന്റെയും മുംതാസിന്റെയും, ചുവരില്‍ തൂങ്ങി കിടക്കുന്ന വിവാഹ ഫോട്ടോ വിമലിന്റെ കണ്ണില്‍ നിന്നും പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി.
ചുറ്റും ഇരുട്ട് പരന്നു.

2 comments:

പട്ടേപ്പാടം റാംജി said...

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
ഒന്നുകൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും.

സാഹചര്യങ്ങളിലൂടെ സംഭവിക്കാവുന്നത്....
ആസംസകള്‍.

ഹംസ said...

പുതുമയൊന്നുമില്ലാ എങ്കിലും കഥ കുഴപ്പമില്ല ഒഴുക്കോടെ തന്നെ എഴുതിയിട്ടുണ്ട് എഴുതിയിട്ടുണ്ട്.! അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക.!