Friday, May 28, 2010

സൗഹൃദം

വെള്ളിയാഴ്ച്ചകള്‍  വിമലിനു എന്നും പ്രിയപ്പെട്ടവയായിരുന്നു. വേഗം പണിതീര്‍ത്താല്‍ വേഗം ഓഫീസില്‍ നീന്ന് ഇറങ്ങാം. വെള്ളിയാഴ്ച്ച രവിലെ തന്നെ വിമലിന്‍റെ മനസ്സില്‍ വീകെന്‍റ് ചെലവഴിക്കേണ്ട ചിന്തകള്‍ കടന്നു കൂടും. പരമാവധി പണി കുറവായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വിമല്‍ അന്ന് ഓഫീസിലേക്ക് പോകുന്നത്. ഓഫീസില്‍ നിന്ന് വേഗം ഇറങ്ങി സിനിമ കാണുകയൊ സുഹൃത്തുക്കളുമായി പബില്‍ പോകുകയോ ആണു പരുപാടി. എന്നാല്‍ ഈ അടുത്തകാലത്തായി അതൊന്നുമല്ല വെള്ളിയാഴ്ചയുടെ പ്രത്യേകത. അവളെ കാണാം. അവളുമായി കുറച്ചു സമയം ചിലവിടാം. ഒരുമിച്ചു പാര്‍ക്കില്‍ പോകാം. പരസ്പ്പരം മുട്ടിയുരുമ്മി എത്ര നേരം വരെയും സല്ലപിക്കാം. പിന്നെ അന്നത്തെ അത്താഴം ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ഒരുമിച്ചു കഴിക്കുകേം ചെയ്യാം. ആ വെള്ളിയാഴ്ച്ചയും വിമല്‍ കൃത്യം അഞ്ജു മണിക്ക് വി ടി സ്റ്റേഷനില്‍ എത്തി. അന്ജെ പത്തിനുള്ള ഫാസ്റ്റ് ലോക്കല്‍ കിട്ടിയാല്‍‍ ആറു മണിയാകുമ്പോള്‍ വാശി സ്റ്റേഷനില്‍ എത്തിപ്പെടാം.

ട്രെയിന്‍ നിറുത്താറായപ്പോള്‍ വിമല്‍ എഴുന്നേറ്റു വാതിലിന്‍റെ അടുത്തേക്ക് തിക്കി തിരക്കി നീങ്ങി തുടങ്ങി. ഒരു മുരള്ച്ചയോടെ ട്രെയിന്‍ സ്റ്റേഷനില്‍ കയറി നിന്നു.  അവിടെ ഇറങ്ങുവാന്‍ ഒരു വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.  മുംബൈയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമെതെന്നു ചോദിച്ചാല്‍ അതിനുത്തരം റൂബി റെഡ്‌ ഗ്രാനൈറ്റ്‌ പതിച്ച ആ റെയില്‍വേ സ്റ്റേഷന്‍ തന്നെയാണ് പലരുടെയും ഉത്തരം. ചുവന്ന കല്ലുകള്‍ പതിച്ച ആ ഭയങ്കര സമുച്ചയത്തില്‍ വെളുത്ത ചുരിദാറിട്ടു നില്‍ക്കുന്ന മുംതാസിനെ കണ്ടുപിടിക്കാന്‍ അവനു അധികം പ്രയാസപ്പടെണ്ടി വന്നില്ല. വിമലിനെ കണ്ട മുംതാസ്‌ വലത്തെ കൈ മുകളിലക്ക് ഉയര്‍ത്തി വീശി ചിരിച്ചു കൊണ്ട് അവന്‍റെ അടുത്തേക്ക് ചെന്നു.

"ഹായ്‌, ഇന്ന് വേഗം എത്തിയല്ലേ", അവള്‍ അവനോടു അടുത്തപ്പോള്‍ അവേശത്തോടെ ചോദിച്ചു. ഒരു മാസമായിട്ടുള്ള പരിചയം ഒരു യുഗമായിട്ടു തുടരുന്നത് പോലെ അവനു പലപ്പോഴും തോന്നിയിട്ടുണ്ട്. 

"ആ മുംതാസ്‌ എപ്പോള്‍ വന്നു?"
"ആ കുറച്ചു നേരമായി. വാ നമുക്ക് അവിടെ ഇരിക്കാം.", കുറച്ചു അകലെ ഉള്ള ഒരു ബെന്ജ്ജു ചൂണ്ടികൊണ്ട് പറഞ്ഞു.  അവര്‍ അവിടേക്ക് പതുക്കെ നടന്നു. സ്റ്റേഷനിലെ ആ വലിയ ഗോവണിയില്‍ സന്ധ്യയുടെ ഇളം ചൂടുള്ള നിഴലില്‍ കാമിതാക്കള്‍ ഇരുന്നു സല്ലപിക്കുന്നത് വിമല്‍ ശ്രദ്ധിച്ചു. അതില്‍ ഒരുത്തന്‍ അവന്‍റെ കൂട്ടുകാരിയുടെ കൈ പിടിച്ചു ചുംബിക്കുകയായിരുന്നു.  എന്തോ, വിമലിന് ആ കാമുകനോട് അസൂയ തോന്നി. ബെഞ്ചില്‍ വിമലും മുംതാസും അടുത്തടുത്തായി ഇരുന്നു.


"എന്താ ഇന്ന് ഓഫീസില്‍ പോയില്ലേ?",  അവന്‍ അവളോട്‌ ബെഞ്ചില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ചോദിച്ചു.

"ഇല്ല ഒരു സുഖം തോന്നിയില്ല, അപ്പൊ ഒരു ലീവ് എടുത്തു."

പിന്നെ പതിവ് സംസാരങ്ങള്‍. ഓഫീസിലെ വാര്‍ത്തകള്‍, കുറ്റങ്ങള്‍, കുറവുകള്‍, ആശ്വസിപ്പിക്കല്‍, ഉപദേശങ്ങള്‍ , നാട്ടിലെ വിശേഷങ്ങള്‍, കോളേജു ജീവിതം അങ്ങനെ പോയി സംസാരം. തുലാവര്‍ഷത്തിന്‍റെ ഇരുണ്ട കൈകള്‍ അവര്‍ക്കു മുകളില്‍ വിടരുന്നത് വകവക്കാതെ അവര്‍ സംസാരിച്ചുകൊണ്ടേ ഇരുന്നു.  എപ്പോഴോ ഇരുണ്ടു തുടങ്ങിയ ആ കാര്‍മേഘങ്ങള്‍ ഭൂമിയിലേക്ക്‌ യാത്ര തുടങ്ങിയിരുന്നു.

"ഹൊ സമയം ഒരു പാടായി, വാ പോകാം ", അവള്‍ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "നല്ല മഴയാണല്ലോ വരുന്നത്, കുടയുണ്ടോ?, എന്റേതു കമ്പി ഓടിഞ്ഞിരിക്കാണു."

"ഞാന്‍ കുട എടുത്തില്ല. എനിക്ക് മഴയത്തു നടക്കാന്‍ ഇഷ്ടമാണ്. കുറെ നാളായി മഴയത്തു നടന്നിട്ടു."

"എങ്കില്‍ ഇന്ന് ഞാനും കൂടാം." അവള്‍ അത് പറയുമ്പോള്‍ ഒരു നനുത്ത പുഞ്ചിരി അവളുടെ വശ്യമായ ചുണ്ടുകളില്‍ തത്തിക്കളിച്ചു. അവളുടെ ഇടത്തെ കവിളില്‍ ഒരു നുണക്കുഴി വിരിഞ്ഞു.
സ്റ്റേഷനു പുറത്തെത്തിയപ്പോള്‍ കലി തുള്ളി പെയ്യുന്ന പെമാരിയായിരുന്നില്ല, അവശയായി പെയ്തു കൊണ്ടിരിക്കുന്ന വെറും ചാറ്റല്‍ മഴ.

"ഓ ഇത്രയേ ഉള്ളോ, ഇതിനെന്തിനാ കുടയും വടിയും? വാ നമുക്ക് നടക്കാം." അവള്‍ ചുരിദാറിന്‍റെ ഷോള്‍ കഴുത്തില്‍ നിന്നെടുത്തു തലയിലൂടെ ഇട്ടു. വിമല്‍ ലാപ്ടോപ് ബാഗിന്‍റെ വള്ളിയെടുത്തു വലത്തേ തോളിലൂടെ ഇട്ടു. വഴിയില്‍ വെള്ളം കെട്ടികിടക്കുന്നത് കണ്ടു അയാള്‍ പാന്സ് തെറുത്തു മുട്ടോളം കയറ്റി. പതിയെ അവര്‍ മഴ നനഞ്ഞു തുടങ്ങി. മഴയുടെ സ്വഭാവം പതുക്കെ പതുക്കെ മാറിക്കൊണ്ടിരുന്നു.  കാറ്റിന്‍റെ വേഗം കൂടി കൂടി വന്നു. തണുപ്പ് ശരീരത്തെ തുളച്ചു എല്ലിലേക്ക് കയറിത്തുടങ്ങി.  അവര്‍ നടത്തം തുടര്‍ന്നു. വേഗത്തില്‍, കൂടുതല്‍ വേഗത്തില്‍. നടത്തത്തില്‍ അവളുടെ വലതു കയ്യും അവന്‍റെ ഇടതു കായ്യും ഒന്ന് മുട്ടി. നനഞ്ഞു കുതിര്‍ന്നു തുടങ്ങിയ ആ രണ്ടു ശരീരങ്ങളിലൂടെ ഇടിമിന്നല്‍ പ്രവഹിച്ചു. വീണ്ടും പല തവണ ഇടിമിന്നല്‍ ഉണ്ടായി.  മഴ നനഞ്ഞു കൊണ്ടുള്ള ആ നടത്തതിനിടയില്‍ എപ്പോഴോ അവരുടെ കൈകള്‍ ഒന്നായി പോയിരുന്നു. 

അവളുടെ ഫ്ലാറ്റിനു താഴെ എത്തിയപ്പോഴേക്കും മഴ കുറഞ്ഞിരുന്നു.  "ശരി നാളെ കാണാം", വിമല്‍ വിടവാന്ഗുവാന്‍ ഒരുങ്ങി. അവള്‍ അപ്പോഴേക്കും കാര്‍ പോര്‍ച്ചില്‍ എത്തിയിരുന്നു.
"വന്നു തല തുടച്ചിട്ടു പൊയ്ക്കൊള്ളു, വെറുതെ പനി പിടിക്കണ്ട.ഞാന്‍ നല്ല മലബാര്‍ സുലൈമാനി ഉണ്ടാക്കി തരാം.", അവള്‍ വിമലിനെ ഷണിച്ചു. വിമല്‍ ഒരു നിമിഷം മടിച്ചു നിന്നു.

"വരൂ ഇന്ന് വേറെ പണിയോന്നുമിലല്ലോ" മുംതാസ് നിര്‍ബന്ധിച്ചു. എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുന്‍പേ അവള്‍ വിമലിന്‍റെ കൈകള്‍ പിടിച്ചു ലിഫ്ടിലേക്ക് നടന്നു തുടങ്ങിയിരുന്നു.

വസ്ത്രങ്ങള്‍ നനഞ്ഞു ഒട്ടി, അവന്‍ ഫ്ലാറ്റില്‍ എങ്ങും ഇരിക്കാന്‍ ഇഷ്ടപ്പെടാതെ നിന്നു. അവള്‍ ബെഡ് റൂമില്‍ പോയി. അല്‍പ്പം സമയം കഴിഞ്ഞു തന്‍റെ തല തുടച്ചു ഉണക്കി കൊണ്ട് അവള്‍  ഒരു ടര്‍ക്കി ടവല്ലും, ടീ ഷര്‍ട്ടും മുണ്ടും വിമലിന് കൊണ്ട് കൊടുത്തു.  അവന്‍ എന്തോക്കെയോ ആലോചനയില്‍ ഫ്ലാറ്റിന്‍റെ അലങ്ഗാരങ്ങള്‍ നോക്കി കണ്ടു നിക്കുകയായിരുന്നു.

"ഒന്ന് തല കുളിച്ചു വന്നോളു, വെള്ളം തലയില്‍ താഴേണ്ട. അപ്പോഴേക്കും ഞാന്‍ ചായയും ഭക്ഷണവും ശരിയാക്കാം.", തന്‍റെ നനഞ്ഞ മുടി ഉണക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു. "എവിടെ ബാത്ത് റൂം?". അവള്‍ ബാത്ത് റൂം കാണിച്ചു കൊടുത്തു. അയാള്‍ അതിനകത്തേക്ക് കയറുമ്പോള്‍ അവള്‍ പിന്നില്‍ നിന്നും ചോദിച്ചു, "ചായ മതിയോ അതോ ഹോട്ട് വല്ലതും വേണോ?"
"അതിനു ഇവിടെ എന്തുണ്ട്?"
"സിഗ്നെചാര്‍ വിസ്കിയുണ്ട് ഒരു ഹാഫ് ബോട്ടില്‍"
"ബുധിമുട്ടാവിലെങ്കില്‍ ... "
"ഓ ഡോണ്ട് ബി സൊ ഫോര്‍മല്‍"
"ഈ തണുത്തു വിറക്കുന്ന സമയത്ത് ചായയെക്കള്‍ സുഖം അതിനാ", അവന്‍ ചിരിച്ചു കൊണ്ട് ബാത്ത് റൂമില്‍ കയറി.
കുളിക്കുമ്പോള്‍ അവന്‍റെ മൂക്കിലേക്ക് ഒരു സുഗന്ധം കയറിക്കൂടി. കുളി കഴിഞ്ഞു വെള്ളം തോര്‍ത്തി കളയുമ്പോള്‍ അവന്‍ ആ ടര്‍ക്കി ടവല്‍ മൂക്കിനോട് അടുപിച്ചു ആ മണം ആവോളം ആസ്വദിച്ചു കൊണ്ടിരുന്നു. ആ സുഗന്തം അവന്‍റെ സിരകള്‍ക്ക് തീ പിടുപ്പിച്ചു. മുംതാസിന്‍റെ ഗന്ധം അയാളുടെ മൂക്കിലൂടെ ശരീരമാസകലം സഞ്ചരിച്ചു. അവനു ആകെ മത്തു പിടിച്ച പോലെ തോന്നി. ആ ടവല്‍ മുംതാസിനെ ചുംബിക്കുന്നത് പോലെ അവന്‍ തന്റെ മുകത്തെക്ക് ചേര്‍ത്ത് പിടിച്ചു. അങ്ങനെ കുറെ നേരം അവന്‍ ആ ബാത്ത് റൂമില്‍ സ്വയം മറന്നു ഏതോ മായാ ലോകത്തെ സഞ്ചാരത്തില്‍ മുഴുകി നിന്നു.

കുളികഴിഞ്ഞു ഇറങ്ങുമ്പോഴേക്കും തീന്‍ മേശമേല്‍ ബ്രെടും ഒമ്ലെറ്റും തയ്യാറായി ഇരിപുണ്ടായിരുന്നു. വിസ്കി  കുപ്പിയും മേശമേല്‍ ഇരിപ്പുണ്ട്. അവനെ കാത്തു മുംതാസും ഇരുന്നിരുന്നു. അവള്‍ വിമലിനെ നോക്കി നില്‍ക്കെ അവന്‍ കുപ്പിയില്‍ നിന്നു ഒരു ലര്‍ജു ഒഴിച്ചു.
"നിനക്ക് ഒരെണ്ണം വേണോ?"
"ഹേയ് ഇത് ശീലമില്ല, ആണുങ്ങള്‍ കുടിക്കുന്നത് കാണുവാനാ എനിക്കിഷ്ടം." എന്ന് പറഞ്ഞു മുംതാസ് തന്‍റെ ചായ കപ്പ്‌ എടുക്കാന്‍ അടുക്കളയിലേക്കു പോയി.

 അവന്‍ ഒറ്റ വലിക്ക് ആ ലാര്‍ജു മുഴുവന്‍ അകത്താക്കി. മദ്യം അവന്‍റെ തോണ്ടയിലൂടെ തീ പന്തമായി ഇറങ്ങി പോയി. കുറെ നാളുകള്‍ക്കു ശേഷമാണ് ഇങ്ങനെ കഴിക്കുന്നത്‌. കാലിയായ ഗ്ലാസ്സില്‍ അവന്‍ ഒരു ലാര്‍ജ്‌ കൂടി ഒഴിച്ചു.  അവള്‍ ടേബിളിന്‍റെ ഒരു വശത്ത് ചാരി നിന്നു ഭക്ഷണം കഴിച്ചു.  വിമല്‍ വേഗം വേഗം ഭക്ഷണം കഴിച്ചു. നല്ല വിശപ്പ്‌ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണം വിഴുങ്ങുകയായിരുന്നു.  മൂന്നാമത്തെ ലാര്‍ജു തീരുമ്പോള്‍ അയാള്‍ പറന്നു തുടങ്ങിയിരുന്നു. അയാള്‍ അവിടെ അവള്‍ക്ക് ചുറ്റും ആ മുറിയില്‍ ഒഴുകി തുടങ്ങിയിരുന്നു.  മധുരകരമായ പല കാര്യങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു കൊണ്ടിരുന്നു.

കഴിച്ചു ഒഴിഞ്ഞ പാത്രങ്ങള്‍ മുംതാസ് അടുക്കളയിലേക്കു കൊണ്ടുപോയി.  കൈകള്‍ കഴുകി വൃതിയാക്കിയിട്ടു വിമല്‍ ഒരു സിഗരറ്റ് എടുത്തു വലിച്ചു. അവന്‍ മഴ നനഞ്ഞ ഒരു ജനാലക്ക് പിന്നില്‍ നിന്നു പുക ഊതി പുറത്തേക്കു വിട്ടു. നനഞ്ഞ അന്തരീഷത്തില്‍ ആ പുകച്ചുരുളുകള്‍ പൊങ്ങി പോകുന്നത് അവന്‍ ആസ്വദിച്ചു. ഓരോ പുകയും എടുക്കുമ്പോള്‍ നെന്‍ജില്‍ ചൂടു കൂടി കൂടി വന്നു.  വായിലേക്ക് പുകയിലയുടെ ചൊവ പടര്‍ന്നു പിടിച്ചു. അവന്‍ അത് വളരെ ഇഷട്ടപ്പെട്ടു. പിന്നില്‍ ഗ്ലാസ്സുകള്‍ മുട്ടുന്ന ശബ്ദം കേട്ട് വിമല്‍ തിരിഞ്ഞു നോക്കി. മുംതാസ്‌ കുപ്പിയും ഒഴിഞ്ഞ ഗ്ലാസ്സുകളും മേശപുറത്തു നിന്നും മാറ്റുകയാണ്. അവന്‍ അവളെ തന്നെ നോക്കി ഒന്ന് നന്നായി പുക ഉള്ളിലേക്ക് വലിച്ചു.

"ഇങ്ങനെ ഒരു പാര്‍ട്ടി നീ ഇപ്പോള്‍ എനിക്ക് കടപ്പെട്ടിരിക്കുകയാണ്, ഓര്‍മ്മ വേണം."

വിമല്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു. മദ്യത്തിന്‍റെ ലഹരി അവന്‍റെ ഞെരമ്പുകളെ കീഴ്പ്പെടുത്തിയിരുന്നു. മുംതാസിന്‍റെ സുഗന്ധം അവന്‍റെ തലച്ചോറിനെ ഇളക്കി മറിച്ചു. അവനു ശരീരം തളരുന്നതായി തോന്നി. അവളുടെ സാമീപ്യം അവനെ ഭ്രാന്തു പിടിപ്പിച്ചു. കത്തിയെരിഞ്ഞ സിഗരറ്റ്‌ കുറ്റി ജനാലമെലുള്ള എഷ്ട്രെയിലെ വേന്ന്തെരിഞ്ഞ അനേകം സിഗരറ്റ്‌ കുറ്റികള്‍ക്കിടയില്‍ കുത്തി കെടുത്തി. അവന്‍ അവളുടെ അടുത്തേക്ക് ചെന്നു.  ഡൈനിംഗ് ടെബിള്‍‍ വൃത്തിയാക്കുന്ന അവളെ അവന്‍ പിന്നില്‍ നിന്നും വാരി പുണര്‍ന്നു. അവനെ തള്ളി മാറ്റാന്‍ ഉള്ള അവളുടെ വിഫല ശ്രമം. അവന്‍റെ കരങ്ങളുടെ ശക്തി മനസ്സിലക്കിയിട്ടെന്ന പോലെ അവള്‍ അവന്‍റെ കൈകളില്‍ അമര്‍ന്നു. കുറെ നേരം അവര്‍ അങ്ങനെ നിന്നു. പതുക്കെ പതുക്കെ അവന്‍റെ മുഖം അവളുടെ കഴുത്തില്‍ ചുംബങ്ങള്‍ നട്ടു തുടങ്ങി.
"എന്താണ് നിനക്ക് വേണ്ടത്?", അയാള്‍ അവളുടെ ഇടത്തെ
ചെവിയുടെ പിന്നില്‍ കടിക്കുമ്പോള്‍ ഇക്കിളി പെടുത്തുന്ന ശബ്ധത്തില്‍ ചോദിച്ചു. അവളില്‍ രോമാഞ്ചം തളിര്‍ത്തു. അയാള്‍ പതുക്കെ അവളെ തന്നിലേക്ക് തിരിച്ചു പിടിച്ചു. 

ചുംബങ്ങള്‍ ചുംബങ്ങള്‍ ഒരായിരം ചുംബങ്ങള്‍. അവളുടെ നെറ്റിത്തടവും, കവിളുകളും, കണ്ണുകളും, കഴുത്തും, അധരങ്ങളും, എല്ലാം ചുംബനങ്ങള്‍ കൊണ്ട് അവന്‍ കീഴ്പ്പെടുത്തി. ആ മുറിയിലെ താജ് മഹലിന്‍റെ പടമുള്ള കാര്‍പ്പെറ്റിലേക്ക് അവര്‍ ചരിഞ്ഞു. സ്നേഹത്തിന്‍റെ, അനുരാഗതിന്‍റെ, അനുഭൂതിയുടെ മറ്റൊരു സ്നേഹ സ്മാരകം അവിടെ ഉയരുകയായി.
"വിമല്‍....വിമല്‍.....വിമ...."

അവളുടെ നിശ്വാസം വേഗത്തിലായി.  അവന്‍റെ കരങ്ങള്‍ അവളുടെ ശരീരത്തില്‍ എന്തിനോ എന്ന പോലെ തിരഞ്ഞു കൊണ്ടിരുന്നു. ഏതോ അമൂല്യ നിധിക്ക് വേണ്ടിയുള്ള തിരച്ചിലെന്ന പോലെ അവന്‍ അവളിലേക്ക് ചൂഴ്ന്നിറങ്ങി.  തളര്‍ച്ചയില്‍ മുങ്ങി നീരാടി അവള്‍ അവന്‍റെ ഉറച്ച നെന്ജിലെക്ക് തളര്‍ന്നു വീണു.  അവളുടെ കരങ്ങള്‍ അവനു ചുറ്റും വരിഞ്ഞു മുറുകി.  അവന്‍റെ വദനം അവളുടെ ചുടു മാറിടതില്‍ അമര്‍ന്നു.  വരിഞ്ഞു മുറുകിയ ആലിഗനങ്ങള്‍ നഖക്ഷതങ്ങള്‍ക്ക് വഴിമാറി, നഖക്ഷതങ്ങള്‍ ഞെരുക്കങ്ങള്‍ക്കും, ഞെരുക്കങ്ങള്‍ സീല്‍ക്കാരത്തിനും, പിന്നീട് കൂജനങ്ങള്‍ക്കും വഴിമാറി.

തളര്‍ന്നു അവശരായി അവര്‍ ആ കാര്‍പ്പെറ്റില്‍ വിയര്‍പ്പ് തുള്ളികളാല്‍ പുതച്ചു അടുത്തടുത്തായി പൊള്ളുന്ന ശരീരങ്ങളായി കിടന്നു. വിമല്‍ ഒരു സിഗരറ്റ്‌ കത്തിച്ചു ചുണ്ടത് വച്ച് കിടന്നു. രണ്ടു പുക എടുത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അവന്‍ മുംതാസിനെ നോക്കി. കണ്ണുമടച്ചു കിടക്കുന്ന അവളുടെ കണ്ണിന്‍റെ വശത്ത് ഒരു കണ്ണുനീര്‍ ചാല്‍ കണ്ടു.  അതില്‍ ഉണങ്ങാന്‍ മടിച്ചു നില്‍ക്കുന്ന കണ്ണുനീരും. അവന്‍ അവളെ തന്നെ നോക്കി കുറെ നേരം കിടന്നു. സിഗരറ്റ്‌ വലിച്ചു തീര്‍ത്തു നിലത്ത് കുത്തിക്കെടുത്തി. അവന്‍റെ മിഴികളില്‍ ഉറക്കത്തിന്‍റെ ദേവത അനുഗ്രഹം ചൊരിഞ്ഞു.  അവന്‍ അവരുടെ നഗ്നതയുടെ പുതപ്പിന് മേലെ തന്‍റെ ഉടുമുണ്ട് പുതപ്പാക്കി പുതച്ചു. വിമല്‍ മുംതാസിനെ തന്നിലേക്ക് കൂടുതല്‍ ചേര്‍ത്ത് കിടത്തി, അവളുടെ കവിളുകളില്‍ അന്നത്തെ അവസാനത്തെ ചുംബനം ചാര്‍ത്തി. അവന്‍റെ ശിരസ്സ് ഉറങ്ങി തുടങ്ങിയ മുംതാസിന്റെ മാറിടത്തില്‍ ചാഞ്ഞു. കണ്ണുകളെ‍ പതുക്കെ പതുക്കെ ഉറക്കം കീഴ്പ്പെടുത്തി കൊണ്ടിരുന്നു.  അമേരിക്കയില്‍ പി എച്ച് ഡി തീസിസ്‌ അവതരിപ്പിക്കാന്‍ പോയിരിക്കുന്ന തന്റെ സുഹൃത്തിന്റെയും മുംതാസിന്റെയും, ചുവരില്‍ തൂങ്ങി കിടക്കുന്ന വിവാഹ ഫോട്ടോ വിമലിന്റെ കണ്ണില്‍ നിന്നും പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി.
ചുറ്റും ഇരുട്ട് പരന്നു.

Wednesday, May 19, 2010

ജെപ്പുവിന്‍റെ കൂട്ടുകാരന്‍

          ജെപ്പുവിനു അഞ്ജു വയസ്സാണ്. അവനു കൂട്ടുകൂടുവാന്‍ ആരുമില്ല. ഫ്ലാറ്റിലെ മറ്റു പിള്ളേരുമായി അവാന് കൂട്ടുകൂടാന്‍ പറ്റില്ല. എല്ലാവരും മുതിര്‍ന്നവരാണു. ഇപ്പോള്‍ അവന്‍റെ ഏറ്റവും വലിയ കൂട്ട് പപ്പാ തറവാട്ടിലെ പള്ളി പെരുന്നാളിനു വെടിച്ചു കൊടുത്ത ആ ചുവപ്പും മഞ്ഞയും നിറങ്ങള്‍ കലര്‍ന്ന റബ്ബര്‍ പന്താണ്.  ആ പന്തിനെ അവനു വല്യ ഇഷ്ടമായിരുന്നു. അവനോട് സംസാരിച്ചും, അവനെ എറിഞ്ഞു പിടിച്ചും, അവനെ ഉരുട്ടി കളിച്ചും ജെപ്പു‍ അങ്ങനെ സമയം കളയും. അയല്‍പ്പക്കത്തെ ആന്റണിക്ക്‌ കളിയ്ക്കാന്‍ കുറെ കൂട്ടുകാരുണ്ട്. കൂട്ടുകാരില്ലാത്തപ്പോള്‍ അവനു കളിയ്ക്കാന്‍ ഒരു അനിയനുണ്ട്. ക്ലാസ്സിലെ ശ്രീദേവിക്കു കളിയ്ക്കാന്‍ ചെച്ചിയുണ്ട്. ജെപ്പുവിനു മാത്രം വീട്ടില്‍ കളിയ്ക്കാന്‍ ആരുമില്ല. എന്താ ജെപ്പുവിനു ഒരു വാവ ഇല്ലാത്തെ എന്ന് അമ്മയോട് ചോദിച്ചപ്പോള്‍, അമ്മ പറഞ്ഞത് ഒന്നും അവനു മനസ്സിലായില്ല.  കൂട്ടുകാരനായ ആ പന്തു കാരണം ചിലപ്പോഴൊക്കെ ജെപ്പുവിനു പപ്പയുടെ കായ്യില്‍ നിന്നു നല്ല അടിയും കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ജെപ്പു എറിഞ്ഞപ്പോള്‍ അവന്‍ നേരെ ടി. വി യുടെ മേല്‍ചെന്നു ഒന്ന് തൊട്ടു. അന്ന് ജെപ്പുവിനു പപ്പയുടെ കയ്യില്‍നിന്നു കണക്കിന്  ചീത്തകെട്ടു രണ്ടു തല്ലും കിട്ടി. അന്നൊക്കെ ജെപ്പുവിനു അവനോടു വല്ലാത്ത ദേഷ്യം തോന്നി. എന്ത് ദുഷ്ടനാണ് അവന്‍ എന്ന ജെപ്പുവിനു തോന്നി. പക്ഷെ പിന്നെയും ജെപ്പുവിനു കളിയ്ക്കാന്‍ അവന്‍ മാത്രേ ഉണ്ടായിരുന്നുള്ളു.  ഇന്ന് ഊണ് കഴിഞ്ഞു ജെപ്പു അവനുമായി  കളിക്കുമ്പോള്‍ അവന്‍ തുറന്നിട്ടിരിക്കുന്ന ജനാല വഴി വീട്ടില്‍ നിന്നും ചാടി പോയി.  ജെപ്പു ഓടി ചെന്നു നോക്കുമ്പോള്‍ അവന്‍ അടുത്തുള്ള തോട്ടിലെ ചെളി വെള്ളത്തില്‍ പൂണ്ടു കിടക്കാണു.  ജെപ്പുവിനു സങ്കടം വന്നു അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍.  നഷ്ടപ്പെട്ട ആ കൂട്ടുകാരനെ നോക്കി ജെപ്പു പപ്പാ വരുന്നത് വരെ ആ ജനാലയുടെ അടുത്ത് തന്നെ നിന്നു....

പേനകത്തി.

Tuesday, May 18, 2010

നിഴല്‍

     ആശുപത്രിയുടെ ആ നീണ്ട മുറിയില്‍ നിശബ്ധത പരന്നിരുന്നു. ചിലര്‍ ബഞ്ചില്‍ കിടന്നുറങ്ങി, ചിലര്‍ നിലത്തു കിടന്നുറങ്ങി, ചിലര്‍ ആ വലിയ വരാന്തയില്‍ എന്തൊക്കെയോ ആലോചിച്ചു ശോക മുഖവുമായി ഉലാത്തിക്കൊണ്ടിരുന്നു. ഇതിലൊന്നും പെടാതെ മറ്റു ചിലര്‍ അവിടെ കെട്ടി നിന്നിരുന്നു നിശബ്ദതയില്‍ തേങ്ങി കരയുന്നുണ്ടായിരുന്നു. ഇത് ആ വരാന്തയിലെ എന്നത്തേയും കാഴ്ച. എന്നും പലരുടെയും കണ്ണീരില്‍ ആ മുറിയുടെ തറ കഴുകി വൃതിയക്കപ്പെട്ടു. പലരും ഇങ്ങനെ കരഞ്ഞു കരഞ്ഞു തളര്‍ന്നു ഉറങ്ങി.  ഊണിനെ കുറിച്ചോ ഉറക്കത്തെ കുറിച്ചോ ആ മുറിയിലുള്ളവര്‍ കാര്യമായി ചിന്തിച്ചിരുന്നില്ല. അവിടെ ഉള്ള എല്ലാവരുടെയും ചിന്തകള്‍ ആ മുറിയുടെ അറ്റത് സ്ഥിതി ചെയ്യുന്ന ഐ സി യു ഇലെ തങ്ങളുടെ ഉറ്റവരുടെ ഓര്‍മ്മകളില്‍ ചെന്ന് നിന്നു.  അവിടെ കരയുന്ന എല്ലാവര്‍ക്കും ഉണര്‍വിലും ഉറക്കത്തിലും ഒറ്റ പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു..... തങ്ങളുടെ ഉറ്റവരെ ജീവിതത്തിലേക്കു തിരുച്ചു കിട്ടണം എന്നു...
     ആശുപത്രിയുടെ നാലാം നിലയിലെ വാര്‍ഡു നമ്പര്‍ 412 ഇല്‍ നിന്നും അയാള്‍ പുറത്തിറങ്ങി. മുറിയില്‍ ഭാര്യ രുക്മണിയും സഹോദരി രമയും പരസ്പ്പരം ആശ്വസിപ്പിച്ചു ഉറങ്ങാന്‍‍ ശ്രമിച്ചു. ആ മുറിയിലെ ആര്‍ക്കും ഉറക്കം വന്നിരുന്നില്ല.... ഉറക്കമില്ലാത്ത രാത്രികള്‍ അവര്‍ തള്ളിനീക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നടന്നു നീങ്ങുന്ന ദിവസങ്ങള്‍....ഇഴയുന്ന രാത്രികള്‍. മാധവന്‍ പതുക്കെ പതുക്കെ പടവുകള്‍ ഇറങ്ങി ചെന്നു. രണ്ടാം നിലയുടെ പടവുകള്‍ ഇറങ്ങി അയാള്‍  വിഷാദമായ മുഖവും ഖനമുള്ള മനസ്സുമായി  ഐ സി യു ഉടെ മുന്‍പിലെ ബഞ്ചിന്‍റെ അടുത്തേക്ക്  ചെന്നു.  ഐ സി യു ഉടെ മുന്നില്‍ അയാള്‍ അല്‍പ്പം നേരം നിന്നു. "അകത്തേക്ക് പ്രവേശനം ഇല്ല " എന്ന ബോര്‍ഡ്‌ ആ ശീതികരിച്ച മുറിയുടെ വാതിക്കല്‍ തൂക്കിയിട്ടിരുന്നു.  പ്രവേശനം ഉണ്ടായിരുന്നാലും ആ മുറിയില്‍ ചെന്നു അവിടെ കിടക്കുന്ന തന്‍റെ മകനെ ഒരു നൂക്ക് കാണുവാന്‍ അയാള്‍ക്കു മനക്കരുത്തു തീരെ കുറവായിരുന്നു.  മരണത്തിനു തയ്യാറായി കിടക്കുന്ന മകന്‍റെ ശരീരം ഒന്ന് നോക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആ മനുഷ്യന് കരുത്തുണ്ടായിരുന്നില്ല.
     ആശുപത്രി ബഞ്ചിന്‍റെ  ഒരറ്റത്ത് ആ മധ്യവയസ്കന്‍ വിതുമ്പുന്ന ഹൃദയത്തോടെ തല താഴ്ത്തി വിങ്ങി പൊട്ടിയിരുന്നു.  അയാള്‍ ഇരുന്നപ്പോള്‍ ആ ബെന്ചോന്നു ഉലഞ്ഞു. ബെഞ്ചിന്‍റെ കൈചാരിയില്‍ തന്‍റെ കയ്യും കുത്തി, കൈപത്തി കൊണ്ട് താടിക്ക് താങ്ങും കൊടുത്തു അയാള്‍ കുറച്ചു നേരം ഇരുന്നു.  രണട് ദിവസമായിട്ടുള്ള ഈ കാത്തിരിപ്പ്‌ അയാളുടെ മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മനസ്സ് ദുര്‍ഗഡമായ ഈ പാതയിലൂടെ എത്ര സഞ്ചരിക്കണം എന്നു അയാള്‍ ചിന്തിച്ചു. ഈ കാത്തിരിപ്പ്‌ അയാളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു. മരണദൂതന്‍റെ ആ വിളംബരത്തിനു വേണ്ടി കാതോര്‍ത്തിരിക്കുന്ന ആ കാത്തിരിപ്പ്‌ ഒരാള്‍ക്കും വരരുതേ എന്നു അയാള്‍ ആഗ്രഹിച്ചു.    പ്രതീഷയുടെ അവസാന തുള്ളിയും വറ്റിപോയിരിക്കുന്നു.  എങ്കിലും ഒരു അത്ഭുതം നടന്നെങ്ങിലോ എന്നു എല്ലാവരെയും പോലെ അയാളും  ആഗ്രഹിച്ചു, ഒന്ന് കൊതിച്ചു. ഏക പുത്രന്‍റെ ജീവന്  വേണ്ടിയുള്ള ഒരു പിതാവിന്‍റെ അവസാന യാചന അയാളുടെ മനസ്സില്‍ നിറഞ്ഞു നിന്നു. ദൈവങ്ങളില്‍ ആരെങ്കിലും തന്‍റെ ആ യാചന കേള്‍ക്കും എന്ന നേരിയ പ്രതീഷ അയാളുടെ പ്രായമായിത്തുടങ്ങിയ ഹൃദയത്തിന്‍റെ ഏതോ ഇരുണ്ട മൂലയില്‍ മറഞ്ഞിരുന്നു.
     കുറച്ചു നേരം അവിടെ അങ്ങനെ ഇരുന്നപ്പോള്‍ മാധവന്‍ ഐ സി യു ഉടെ ചില്ല് ജാലകതിലെക്ക് നോക്കി. ജാലകത്തിനു ഉള്ളില്‍ ഒരു പച്ച തുണികൊണ്ട് അക കാഴ്ചകള്‍ മറച്ചിരുന്നു. എങ്കിലും അതിലെ  ഒരു ചെറിയ വിടവ് അയാള്‍ ശ്രദ്ധിച്ചു. ആ വിടവിലൂടെ നോക്കുമ്പോള്‍ അകത്തുള്ള ഒരു ചുവര് കാണാം. കുറച്ചു നേരം ആ ചെറിയ വിടവിലൂടെ ആ ചുവര്‍ തന്നെ നോക്കി അയാള്‍ ഇരുന്നു. അധികം വൈകാതെ മാധവന്‍റെ കണ്ണുകള്‍ ആ ചുവരിലെ ഒരു നിഴലിനെ കണ്ടെത്തി. ഐ സി യു ഉടെ അകത്തെ ചുവരിലെ ആ നിഴല്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ആ നിഴല്‍ കഴിഞ്ഞ രണട് ദിവസങ്ങളിലായി അയാള്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.  ചില്ല് വാതില്‍ മറച്ചിരുന്ന ആ പച്ച തുണി കാറ്റില്‍ അനങ്ങുമ്പോഴും, ഡോക്റെര്മാരും നേഴ്സുമാരും ആ മുരിയിലെക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള ചെറിയ ചെറിയ അവസരങ്ങളില്‍ തുറക്കുന്ന വാതിലിനിടയിലൂടെ ആ നിഴല്‍ ആരുടെതാണെന്നും അല്ലെങ്ങില്‍ എന്തിന്‍റെതാണെന്നും അറിയാന്‍ അയാള്‍ പല തവണ ശ്രമിച്ചിരുന്നു.
     ഒരു മനുഷ്യന്‍റെ ഏകദേശ രൂപമാണ് ആ നിഴലിനുള്ളത്. അസാമാന്യമായ പൊക്കവും വലുപ്പവും അതിനു തോന്നിപ്പിച്ചു.  ഒരു മനുഷ്യന്‍റെതാണെങ്കില്‍ അത് ആണോ പെണ്ണോ? ഇത്രയും നേരം ഒരു അനക്കവും ഇല്ലാതെ ആ രൂപം എന്തിനു അങ്ങനെ നില്‍ക്കണം? ഇനി അവിടെയുള്ള വല്ലോ വസ്ത്തുക്കളുടെയും നിഴലാണെങ്കില്‍ അത് നല്ല ഉയരമുള്ള വല്ലോ ഷെല്‍ഫുമായിരിക്കണം. എന്നാല്‍ അങ്ങിനെ ഒന്ന് അവിടെ ഇല്ലെന്നു രണട് ദിവസത്തെ നിരീഷണത്തില്‍ നിന്നും മാധവന് ഏകദേശം ഉറപ്പാണ്‌.  എങ്കിലും ആ നിഴലിനെ അയാള്‍ കാണുനുണ്ട്. ഒന്ന് അയാള്‍ക്ക് ഉറപ്പാണ്‌ ആ നിഴല്‍ നീങ്ങുന്നില്ല. ഒരു മനുഷ്യ രൂപമായി തന്നെ മാധവനു അത് തോന്നിപിച്ചു. മകന്‍റെ അവസ്ഥ ഗുരുതരമാണെന്നും രക്ഷപെടാന്‍ ഒരു  ശതമാനം പോലും അവസരം ഉണ്ടെന്നു പറയാന്‍ ആകില്ലെന്നും ഡോക്ടര്‍ തന്‍റെ സഹോദരനോട് പറയുന്നത് കേട്ടതിനു ശേഷമാണു മാധവന്‍ ആ നിഴലിനെ ശരിക്കും ശ്രദ്ധിക്കുകയും അതിനെ കുറിച്ച് വല്ലാതെ അസ്വസ്തനാകുകയും ചെയ്തു തുടങ്ങിയത്. അതിനു മുന്‍പും ആ നിഴല്‍ അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് അയാള്‍ ആലോചിച്ചു നോക്കിയെങ്കിലും കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.
     എപ്പോഴാണ് താന്‍ ഉറങ്ങിപ്പോയതെന്നു മാധവനു വ്യക്തമായി ഓര്‍മ്മയില്ല. അയാള്‍ ഇരിക്കുന്ന വരാന്തയിലെ ബെഞ്ചിന് അടുത്ത് കുറച്ചാളുകള്‍ വന്നു കൂടി. പുറകെ കുറച്ചു സ്ത്രീകളും. വന്നപാടെ കരച്ചിലും ബഹളവുമായി. വീണ്ടും വരാന്ത ഉണര്‍ന്നു. ഈ പ്രക്രിയ മാധവനു പരിചയമായി കഴിഞ്ഞിരുന്നു. ആരോ ഒരാള്‍ കൂടി വിട വാങ്ങുകയായി. ഉറക്കം അയാളില്‍ നിന്ന് ഒഴിഞ്ഞു പോയി. ആ ബെഞ്ചില്‍ ആയാല്‍ നിവര്‍ന്നിരുന്നു അവിടെ കൂട്ടം കൂടി നിന്നവരെ അയാള്‍ നോക്കിയിരുന്നു.  കരച്ചിലും, നെഞ്ഞതത്തടിയും, ഞെരുങ്ങിയും, തെങ്ങിയുമുള്ള കരച്ചിലും കൊണ്ട് അന്തരീഷതിനു ഖനം കൂടി കൂടി വന്നു. വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 5 : 30  മണിയായിരിക്കുന്നു. ഒരു ചായ കുടിക്കുവാന്‍ മാധവന്‍ പതുക്കെ കാന്റിനിലേക്ക് നടന്നു തുടങ്ങി. പടികള്‍ ഇറങ്ങുവാന്‍ തുടങ്ങുന്നതിനു മുന്‍പ് അയാള്‍ ഒന്ന് കൂടി ചില്ലു വാതിലിന്‍റെ പഴുതിലൂടെ നോക്കി. ആ നിഴല്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍. അത് അവിടെ തന്നെ ഉണ്ടെന്നാണ് അയാള്‍ക്ക്‌ തോന്നിയത്.
     കാന്റീനില്‍ നിന്നും ചായ കുടിച്ച ശേഷം മാധവന്‍ ലിഫ്റ്റ്‌ വഴി നാലാം നിലയില്‍ എത്തി. രുക്മണിയും സഹോദരിയും കരഞ്ഞു ഷീനിച്ചു രാത്രിയില്‍ എപ്പോഴോ ഉറക്കം പിടിച്ചിരുന്നു. ഒരു നിമിഷം ഒന്ന് മടിച്ചു നിന്ന ശേഷം അവരെ അയാള്‍ പതുക്കെ ഉണര്‍ത്തി. അവര്‍ക്കുള്ള ഭക്ഷണവും ഫ്ലാസ്ക്കില്‍ മൂന്ന് ചായയും വരുത്തിച്ചു. അവര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് അയാള്‍ ഒന്ന് കുളിച്ചു ഉന്മേഷം വീണ്ടെടുക്കാന്‍ ഒരു ശ്രമം നടത്തി. തണുത്ത വെള്ളത്തിലുള്ള ആ കുളി ശരീരത്തിനു കുറച്ചു ഉന്മേഷം പറക്ന്നു. പക്ഷെ മനസ്സിലെ മരവിപ്പിന് ഒരു കുറവും അനുഭവപ്പെട്ടില്ല.
     ഏഴു മണിക്കാണ് ഡോക്ടര്‍ റവുണ്ട്സിനു വരുന്നത്. അതിനു മുന്‍പേ മാധവനും രുക്മണിയും ഐ സി യു യുടെ മുന്നിലെ ബഞ്ചില്‍ സ്ഥാനം പിടിച്ചു. മകനെ കുറിച്ചു ഓര്‍മ്മകളില്‍ അവര്‍ താത്കാല ആശ്വാസം കണ്ടെത്തി, ഒപ്പം ഡോക്ടര്‍ ഇന്ന് എന്ത് പറയും എന്നുള്ള ആദിയും അവരെ അലട്ടികൊണ്ടിരുന്നു.  രാവിലെ തന്നെ ബന്ധുക്കള്‍ വന്നു തുടങ്ങിയിരുന്നു. അവരില്‍ ചിലര്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മുഴുകി. ഏഴര മണി സമയമായപ്പോള്‍ ഡോക്ടര്‍ റൌണ്ട്സു  പൂര്‍ത്തിയാക്കി ഐ സി യു യുടെ വാതില്‍ക്കല്‍ വന്നു രുകമണിയുടെ സഹോധരനൊട് അടുത്ത് വരാന്‍ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു. അയ്യാള്‍ വേഗം ഡോക്ട്ടറുടെ അടുത്തേക്ക് ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. നിലത്ത് നോക്കി നിഷേധ ഭാവത്തില്‍ ശിരസ്സ് ആട്ടി കൊണ്ട് ഡോക്ടര്‍ തന്‍റെ മുറിയിലേക്ക് കയറിപ്പോയി.  രുക്മണിയുടെയും മാധവന്‍റെയും അടുത്തേക്ക് തരിച്ചു നടന്ന അയാളുടെ ചുറ്റും ബന്ധുക്കള്‍ കൂടി നിന്നു. "ഹാര്‍ട്ട് ബീറ്റ്‌ കുറഞ്ഞു വരുകയാണ്. ഇപ്പൊ തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇന്ന് എപ്പോ വേണമെങ്കിലും സംഭവിക്കാം", അയാളുടെ വാക്കുകള്‍ ഇടറി. രുക്മിണിക്ക് തലകറങ്ങുന്നത് പോലെ തോന്നി. അവര്‍ മോഹാത്സ്യപ്പെട്ട് മാധവന്‍റെ മടിയിലോട്ട് വീണു. ബന്ധുക്കളില്‍ ചിലര്‍ അവരെ താങ്ങി എടുത്തു മുറിയില്‍ എത്തിച്ചു. മാധവന്‍ വിതുംബികൊണ്ട് ചുട്ടു നീറുന്ന ഒരു ഹൃദയവുമായി ബഞ്ചില്‍ തന്നെ ഇരുന്നു. സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ അയാളുടെ സഹോദരന്മാര്‍ അയാള്‍ക്ക് ചുറ്റും നിന്നു. അയാള്‍ക്ക്‌ ഒന്ന് ഉറക്കെ കരയണമേന്നുണ്ടായിരുന്നു. അയാളുടെ മനസ്സില്‍ "മോനെ" എന്നൊരു തേങ്ങള്‍ നിലനിന്നു. അയാള്‍ക്ക്‌ മാത്രം കേള്‍ക്കാവുന്ന ഒരു തേങ്ങല്‍. കലങ്ങിയ കണ്ണുകള്‍ കൊണ്ട് അയാള്‍ വീണ്ടും ആ നിഴലിനെ നോക്കി കണ്ടു. ആ രൂപത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മകന്‍റെ ഓര്‍മകളുമായി മാധവന്‍ അതിനെ തന്നെ നോക്കി ഇരുന്നു.
     ഒമ്പതര മണിയായപ്പോള്‍ നെഴ്സുമാരില്‍ ചിലര്‍ ഡോക്ടറുടെ മുറിയിലേക്ക് ധൃതിയില്‍ കയറിപ്പോയി. അവര്‍ തിരിച്ചു മുറിയില്‍ നിന്നു ഇറങ്ങുമ്പോള്‍ ഡോക്ടറും കൂടെ ഉണ്ടായിരുന്നു. ഐ സി യു വിലേക്ക് അവര്‍ വേഗത്തില്‍ കയറിപ്പോയി. അവര്‍ക്ക് പിന്നില്‍ ആ ചില്ല് വാതില്‍‍ വേഗത്തില്‍ അടഞ്ഞു. അല്‍പ്പം കഴിഞു ഡോക്ടര്‍ പുറത്തേക്കു ഇറങ്ങി വന്നു. അയാള്‍ മാധവന്‍റെ അടുത്തേക്ക് നടന്നു അടുത്തു. മാധവന്‍ ഡോക്ടറുടെ മോഖത്തോട്ടു തന്നെ നോക്കി ഇരുന്നു.
" ഐ എം സോറി, ഒന്നും ചെയ്യാന്‍ പറ്റിയില്ല, എല്ലാം തീര്‍ന്നു. " മാധവന്‍റെ ചുമലില്‍ കൈവച്ചു കൊണ്ട് ഡോക്ടര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തീര്‍ത്തു. നിലവിളികളും, വിതുംബലുകളും കൊണ്ടു ആ മുറി നിറഞ്ഞു. അടുത്തിരിക്കുന്ന ഒരു സുഹൃത്തിനെ കേടിപിടിച്ചു കൊണ്ടു മാധവന്‍ ഉറക്കെ കരഞ്ഞു. നാലാം നിലയിഎല്‍ വാര്‍ഡും വ്യത്യന്‍സ്തമായിരുന്നില്ല.
     മകന്‍റെ ജീവനറ്റ ശരീരം വീട്ടിലേക്കു കൊണ്ടുപോകുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ബന്ധുക്കള്‍ ചെയ്യുന്നത് മാധവന്‍ കരഞ്ഞു തളര്‍ന്ന മിഴികളിലൂടെ കണ്ടു. ഒന്നും നിര്‍ദ്ദേശിക്കാനൊ മിണ്ടുവാനൊ ഉള്ള ശക്തി അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല. എല്ലാം തയ്യാറായപ്പോള്‍ വിട്ടിലേക്ക് മടങ്ങുവാന്‍ തുടങ്ങുമ്പോള്‍ സുഹൃത്തിന്‍റെ ചുമലില്‍ തല വച്ച് കാറിലേക്ക് നടക്കുന്ന,  പുത്രനെ നഷ്ടപ്പെട്ട ആ പിതാവ് അവസാനമായി ആ ചില്ല് വാതിലിലൂടെ നോക്കി. അവിടെ ആ നിഴല്‍ ഉണ്ടായിരുന്നില്ല.

പെനകത്തി.

Monday, May 17, 2010

യൂറോപ്പ് വര്‍ക്കി

     പുലര്‍ച്ചെ അഞ്ചു മണിക്ക് കോഴി കൂവുന്നതിനു കാത്ത് നില്‍ക്കാതെ ആ വയസ്സന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു.  പതുക്കെ പതുക്കെ ഉറക്കം കണ്പോളകളില്‍ നിന്നും വിട വാങ്ങി തുടങ്ങിയിരുന്നു. ശരീരവും മനസ്സും  ഒരു പുതിയ പകലിനെ ഉള്‍കൊള്ളാന്‍ തയ്യാറായി കൊണ്ടിരുന്നു. കിടക്കയില്‍ ഇരുന്നു പാതി തുറന്ന കണ്ണുമായി ആ വൃദ്ധന്‍ ഒന്ന് ഞെരുങ്ങി. കൈകള്‍ ഉയര്‍ത്തി കാലുകള്‍ നിവര്‍ത്തി ശരീരം മുഴുവന്‍ ഒന്ന് വരിഞ്ഞു അയാള്‍ ഷീണം തീര്‍ത്തു. ആറു മണിക്കുള്ള കുര്‍ബാനയ്ക്ക്, ആദ്യ മണി മുട്ടുംബോഴേക്കും പള്ളിയില്‍ എത്താന്‍, വര്‍ക്കി ഇങ്ങനെ കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇത് പോലെ ഉറക്കം ഉണരാറുണ്ട്.

     കുര്‍ബാനയ്ക്ക്  നില്‍ക്കുമ്പോള്‍ വര്‍ക്കിക്ക് പല ചിന്തകളാണ്. മരിച്ചു പോയ ഭാര്യയെ കുറിച്ച്, മക്കളെ വളര്തിയതിനെ കുറിച്ച്, അങ്ങാടിയിലെ ചീട്ടു  കളി സംഘത്തെ കുറിച്ച്. കുര്‍ബാന അവിടെ അല്ത്താരയില്‍  പുരോഹിതന്‍ നടത്തുന്നു, ഇവിടെ വര്‍ക്കി സ്വന്തം ലോകത്ത് കറങ്ങുന്നു. എന്തോകെ ചിന്തയിലായാലും മുക്ക്യമായ പ്രാര്‍ത്ഥനയില്‍ വര്‍ക്കിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. "കര്‍ത്താവേ എനിക്ക് സായിപ്പന്‍ മാരുടെ യുറോപ്പ് ഒന്ന് കാണാന്‍ സാധികണേ. അതിനു ശേഷം ഞാന്‍ അങ്ങോടു വന്നോളമേ ". മൂത്ത മകന്‍ പത്തു കൊല്ലം മുന്‍പ് ഇന്ഗ്ലാണ്ടിലേക്ക് പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ വര്കിക്ക് ഈ പൂതി മനസിലേക്ക് ചേക്കേറി.  നാളിതുവരെ ഇന്ഗ്ലാണ്ട് കാണുമെന്ന നേരിയ സൂചന പോലും കിട്ടിയില്ലെങ്ങിലും ഒരു പുതിയ പേര് നാടുകാരുടെ ഇടയില്‍ ആ വയസ്സനു കിട്ടി.  യൂറോപ്പ് വര്‍ക്കി. ആ വിളി കേള്‍ക്കുമ്പോള്‍ വര്കിക്ക് കലിയാണ്‌ തോന്നുക. വര്‍ക്കി അടി മുടി വിറക്കും. നാണക്കേടും സങ്കടവും എല്ലാം കലര്‍ന്ന ഒരു മിശ്രിത വികാരം അയാളില്‍ നിറയും. പിന്നെ ഒറ്റ ചീറ്റലാണ്  ആ പേര് വിളിച്ചവന് നേരെ. വിളിച്ചവനും അവനതെ വീട്ടുകാര്‍ക്കും, അവിടെ നില്‍ക്കുന്ന എല്ലാവര്ക്കും വര്‍ക്കിയുടെ വക തെറി അഭിഷേകമാണ് പിന്നെ.

     ഒരിക്കല്‍ അങ്ങാടിയില്‍ വച്ച് ഏതോ ഒരുത്തന്‍ തമാശക്ക് വിളിച്ചു ചോദിച്ചു " യൂറോപ്പിലോക്കെ  തണുപ്പ് തുടങ്ങിയോ വര്‍ക്കിചെട്ടാ ." അന്ന് തെറി അഭിഷേകം അതിന്റെ ഉച്ചസ്ഥായിലെതിയപ്പോള്‍ വികാരി അച്ഛന്‍ ആ വഴി വന്നു. അച്ഛനതെ നശിച്ച സമയം എന്നല്ലാതെ എന്ത് പറയാന്‍, ആരാണ് എന്താണെന്നൊന്നും നോക്കാതെ വര്‍ക്കി അച്ഛനതെ തള്ളക്കിട്ടും ഒരു പ്രയോഗം നടത്തി.  വികാരി അച്ഛന്‍ ഒരു രവി വര്‍മ ചിത്രം പോലെ നിശ്ചലം. വര്കിക്കു പിന്നെ അവിടെ നില്ക്കാന്‍ തോന്നിയില്ല. പിന്നീട് രഹസ്യമായി ചെന്ന് വര്‍ക്കി അച്ഛനോട് മാപ്പ് പറഞ്ഞു.  ഒരു വികാരിയുടെതു ഇല്ലെങ്കിലും ഒരു സാധാരണ പുരോഹിതനതെ അതുമില്ലേല്‍ ഒരു സാധാരണ മനുഷ്യന്‍റെ പരിഗനയെങ്ങിലും തനിക്കു തരണം എന്നായിരുന്നു അച്ഛന്റെ മറുപടി.  അതില്‍ പിന്നെ മുന്നത്തെ പോലുള്ള സന്ദര്‍ഭങ്ങളില്‍ വര്‍ക്കി പരമാവധി സംയമനം പാലിച്ചു പോന്നു.

     രണ്ടു വര്ഷം മുന്‍പ് ഒരു രാത്രി വര്കിക്ക് ഒരു നെഞ്ച് വേദന വന്നു. വര്‍ക്കിയുടെ ഭാഷയില്‍ 'ഹാര്ട്ടാക്ക് '. ഹാര്ട്ടാക്ക് വന്നതില്‍ പിന്നെ ആ വയസ്സനു യുറോപ്പിനോടുള്ള പ്രേമം കൂടിയിരിക്കാണ്.

     കുര്‍ബാന കഴിഞ്ഞു വര്‍ക്കി സിമിത്തേരിയില്‍ പോയി തന്‍റെ പ്രിയതമയോട് സല്ലപിച്ചു. എന്നിട് സ്ഥിരം സ്ഥലമായ അന്ഗാടിയിലോട്ടു നടന്നു. നടക്കാന്‍ ബുധിമുട്ടുന്ടെങ്ങിലും അങ്ങടിയിലോട്ടാകുമ്പോള്‍ വര്കിക്ക് വല്യ ഉത്സാഹമാണ്.  ചീട്ടു കളി കാണാനും സൊറ പറയാനുമുള്ള ഒരു വെപ്രാളം, കുര്‍ബാന കഴിഞ്ഞാല്‍ ഉടനെ അയാളെ പിടികൂടും. കയയിലൂള്ള കാലന്‍ കുട നിലത്തു കുത്തി ആ വൃദ്ധന്‍ വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ചീട്ടു കളി സംഗതിന്റെ ആദ്യ റൌണ്ട് കഴിഞ്ഞു കാണും എന്നു വര്‍ക്കി ചിന്തിച്ചു. അയാള്‍ കൂടുതല്‍ വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചു. 

     അങ്ങാടിയിലേക്ക് തിരിയുന്ന നാലും കൂടിയ വഴി എതിയപ്പോഴെക്കും വര്‍ക്കി നന്നായി കിതച്ചിരുന്നു.  അയാള്‍ പതുക്കെ അന്ഗാടിയിലോട്ടു തിരിഞ്ഞു. അവിടെ ഒരു കടയുടെ തിണ്ണയില്‍ നാല്‍വര്‍ സംഗം ഇരിക്കുന്നത് വര്‍ക്കി ശ്രദ്ധിച്ചു.  അവിടെ കളി പോടീ പോടിക്കുകയാണ്. കളി കാണാന്‍ നില്‍ക്കൂന്നവരുടെ ആവേശം അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. വര്‍ക്കി അങ്ങോട്ട്‌ നടന്നു...  കാണികളില്‍ ചിലര്‍ ആ വയസ്സനു കളി കാണാന്‍ ഇടമുണ്ടാക്കി കൊടുത്തു. കളിയ്ക്കാന്‍ ഇരിക്കുന്നതു ബാബുവും, മാധവനും, സന്തോഷും പിന്നെ ഇറച്ചി വെട്ടുകാരന്‍ ജോര്‍ജിന്റെ സിന്ഗടി രാഘവനും ആണെന്ന് തിരിച്ചറിയാന്‍ ആ വയസ്സനു അതികം പണിപ്പടെണ്ടി വന്നില്ല.  വര്‍ക്കിയെ കണ്ടപ്പോള്‍ രാഖവന് ഒരു ഇളക്കം. രാഖവന്‍ ബാബുവിനെ നോക്കി ഒരു കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചു.   വര്‍ക്കി കളിയില്‍ മുഴുകിയപ്പോള്‍ രഖവന്റെ കൊനഷ്ടു ചോദ്യം അങ്ങാടി കേട്ടു..."എന്താ വര്‍ക്കി ചേട്ടാ യുറോപ്പിലെ രാണ്ജിക്ക് സുഖാണോ..." ചീട്ടു കളിക്കുന്നവര്‍ രാഖവന്‍ ഒഴികെ, കളിയൊന്നു നിറുത്തി വര്‍ക്കിയെ നോക്കി... പച്ചക്കറിക്കാരി അമ്മിണി കാക്ക നോക്കുന്നത് പോലെ കടയില്‍ നിന്നും തല പുറത്തേക്കു നീട്ടി നോക്കി. ഒരു നിമിഷത്തേക്ക് അങ്ങാടി മുഴുവന്‍ വര്‍ക്കിയെ തന്നെ നോക്കി നിന്ന്. എങ്ങും നിശബ്ധതത. അത്ഭുദം!!!! ഒന്നും സംഭവിച്ചില്ല. വര്‍ക്കി കളിക്കാരുടെ നടുവില്‍ ഇട്ടിരിക്കുന്ന ചീട്ടിലോട്ടു തന്നെ നോക്കി നിന്നു.  രാഖവന് എന്തോ ഒരു വല്ലായ്മ തോന്നി. പ്രതീഷിച്ചത് നടക്കാതതിലുള്ള ഒരു വീര്‍പ്പു മുട്ടല്‍.  ചീട്ടു കളി തുടര്‍ന്നു.. അമ്മിണി തല ഉള്ളിലേക്ക് വലിച്ചു വില്‍പ്പന തുടര്‍ന്നു. അങ്ങാടി പഴയ പോലെ ആയി. പ്രതീഷിച്ചത് എന്തോ ഒന്ന് നടക്കാത്തത് പോലെ അങ്ങാടിക്ക് ഒരു പരിഭവം. യാന്ത്രികമായി ആളുകള്‍ അവിടെ അവരവരുടെ പണി തുടര്‍ന്നു.

     നേരം പത്തു മനിയോടടുത്തു. നിന്നു നിന്നു വര്‍ക്കിയുടെ ശരീരതിലോട്ട് ഷീണം ഇരച്ചു കയറി തുടങ്ങി.  ചുറ്റും കളികണ്ട് സൊറ പറഞ്ഞു നിന്നിരുന്നവരില്‍ പലരും പോയി തുടങ്ങിയിരുന്നു. ചീട്ടു കളി അവസാനതിലേക്കു നീങ്ങി കൊണ്ടിരുന്നു. വര്‍ക്കി പതുക്കെ ആള്കൂട്ടത്തില്‍ നിന്നും പുറത്തേക്കു വലിഞ്ഞു. വീട്ടില്‍ ചെന്നു   ഭക്ഷണം കഴിക്കാന്‍ അയാള്‍ പതിയെ വീടിന്റെ ദിശയിലേക്ക് നടന്നു തുടങ്ങി.  അയാള്‍ നടന്നു അങ്ങാടിയുടെ ഒരു അറ്റത്തേക്ക് എത്തി.  അപ്പോഴാണ് മീന്‍കാരന്‍ മണിയന്‍ അന്ഗാടിലോടു തന്‍റെ സൈക്ലില്‍ വന്നത്. അന്നത്തെ വില്‍പ്പന ഇനിയും ബാക്കിയുണ്ട്. ഒരു ചായ കുടിക്കാന്‍ അന്ഗാടിലോട്ടു വന്നതാണ്‌ അവന്‍. സൈക്കിള്‍ സ്റ്റാന്‍ഡില്‍ ഇട്ടു അന്തോണിയുടെ ചായ പീടികയില്‍ കയറി നിന്നു ഒരു ചായ പറഞ്ഞു.  അങ്ങാടിയുടെ അറ്റത് വര്‍ക്കി ഇഴഞ്ഞു നീങ്ങന്നത് കണ്ടപ്പോള്‍ മണിയനെ ചെകുത്താന്‍ പിടികൂടി.  ചായ കടയില്‍ നിന്നു പുറത്തേക്കു ഇറങ്ങി നിന്നു മണിയന്‍ നീട്ടി വിളിച്ചു ചോദിച്ചു "യുറോപ്പ് വര്‍ക്കിയെ എന്നാ പോണേ എന്നേം ഒന്ന് കൊണ്ട് പോകുമോ ??????"
അങ്ങാടി വീണ്ടും ശാന്തം. വര്‍ക്കിയുടെ കാലിനടിയിലെ മണ്ണിനു തീ പിടിച്ചു. ആ ചൂട് കാലില്‍ നിന്നും ശിരസ്സിലേക്ക് എല്ലാ ഞെരംബുകളിലൂടെയും പാഞ്ഞു കയറി. തിരിഞ്ഞു നിന്നു അങ്ങാടിയുടെ തല്ലക്കള്‍ നിന്നു വര്‍ക്കി അതിനുള്ള മറുപടി കൊടുത്തു.  " നിന്റെ തള്ളേടെ രണ്ടാം കെട്ടിന്റെ അന്ന്...... നിനതെ ചത്ത്‌ പോയ തന്തേം കൂടി വിളിച്ചോ ഞാന്‍ കൊണ്ട് പോകാം...." എന്നിട് വീട്ടില്‍  ചൂട് ആറി കൊണ്ടിരിക്കുന്ന കഞ്ഞിയും ഓര്‍ത്തു വര്‍ക്കി അങ്ങാടിയില്‍ നിന്നും നടന്നകന്നു. അങ്ങാടിക്ക് പുതു ജീവന്‍ വച്ചു. ചീട്ടു കളിക്കാര്‍ ഒരു റൌണ്ട് കൂടി കളിയ്ക്കാന്‍ ചീട്ടിട്ടു. മണിയന്‍ ചായ കടയുടെ ബെഞ്ചില്‍ ചാരായം കുടിച്ച പോലെ ചാരിയിരുന്നു. ചായ കടക്കാരന്‍ അന്തോണി ചിരി നിറുത്താതെ രണ്ടാമത്തെ ചായ അടിച്ചു പതപ്പിച്ചു ചൂട് കളഞ്ഞു മണിയന്റെ മുന്നില്‍ വച്ചു കൊടുത്തു.

പെനകത്തി.

Thursday, May 13, 2010

എന്‍റെ തുടക്കം

എല്ലാം മാറിയിരിക്കുന്നു ഇപ്പോള്‍ .... 
ഇത് എന്റെ  പുതു ജന്മം. ഇതു ബ്ലോഗ്‌ ജീവിതത്തിലെ എന്റെ രണ്ടാം ജന്മം. എഴുതാന്‍ ആഗ്രഹിക്കുകയും എന്നാല്‍ എഴുതാന്‍ കഴിയാതെ വീര്‍പുമുട്ടുകയും ചെയുന്ന ആളുകള്‍ക്ക് ഞാന്‍ ഒരു ഉദാഹരണം മാത്രം.
ആദ്യത്തെ എഴുത്ത് ശ്രമം നാലു കൊല്ലം മുന്‍പ് നടത്തി. എങ്ങനെ എഴുതണം എന്തെഴുതണം  എന്നിങ്ങനെ പല അശയകുഴപ്പങ്ങള്‍.  എഴുതി എന്തോകെയോ. ചിലത് മുഴുവനാക്കി ചിലത് പാതിയില്‍ നിറുത്തി.... കുറച്ചു കഴിഞ്ഞു എല്ലാം നിറുത്തി. എഴുതുന്ന എനിക്ക് പോലും ഇഷ്ടമില്ലാത്തത് ഞാന്‍ എന്തിനു മറ്റുള്ളവരെ കൊണ്ട് വയിപ്പികണം? അത്  ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ കരുതുന്നു.
പിന്നെ പണ്ട് ഞാന്‍ വിമര്‍ശിച്ചവരെ ഓര്‍ത്തു.... അവര്‍ വെറുതെ ഇരിക്കുമോ.... എന്തൊകെയോ എഴുതി അത് ഭയങ്കര സംഭവമാണെന്ന്  കരുതി പബ്ലിഷ് ചെയ്ത കുറെ കൂട്ടുകാരുണ്ട് എനിക്ക്... അത് വായിച്ചു ഒന്നും മന്സില്ലകാതെ അതൊരു സംഭവമാണെന്ന് പറഞ്ഞവരും  കുറവല്ല ... എന്തായാലും ഒരാള്കും മനസിലാകാത്ത പോലെ എഴുതാന്‍ ഞാന്‍ മേനകെടില്ല....
ഇപ്പോള്‍ എന്തിനു എഴുതുന്നു എന്ന് ചോദിച്ചാല്‍ .... ഇപ്പോള്‍ ഒരു ശ്രമം നടത്താനുള്ള സമയം ആയെന്നു ഒരു തോന്നല്‍...... ആ പഴയ പ്രീ ഡിഗ്രി കാരന്റെ  വാകുക്കള്‍ ഞാന്‍ ഓര്‍ക്കുന്നു.."എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ ......."

എന്നു,
പേനാകത്തി.