Monday, May 17, 2010

യൂറോപ്പ് വര്‍ക്കി

     പുലര്‍ച്ചെ അഞ്ചു മണിക്ക് കോഴി കൂവുന്നതിനു കാത്ത് നില്‍ക്കാതെ ആ വയസ്സന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു.  പതുക്കെ പതുക്കെ ഉറക്കം കണ്പോളകളില്‍ നിന്നും വിട വാങ്ങി തുടങ്ങിയിരുന്നു. ശരീരവും മനസ്സും  ഒരു പുതിയ പകലിനെ ഉള്‍കൊള്ളാന്‍ തയ്യാറായി കൊണ്ടിരുന്നു. കിടക്കയില്‍ ഇരുന്നു പാതി തുറന്ന കണ്ണുമായി ആ വൃദ്ധന്‍ ഒന്ന് ഞെരുങ്ങി. കൈകള്‍ ഉയര്‍ത്തി കാലുകള്‍ നിവര്‍ത്തി ശരീരം മുഴുവന്‍ ഒന്ന് വരിഞ്ഞു അയാള്‍ ഷീണം തീര്‍ത്തു. ആറു മണിക്കുള്ള കുര്‍ബാനയ്ക്ക്, ആദ്യ മണി മുട്ടുംബോഴേക്കും പള്ളിയില്‍ എത്താന്‍, വര്‍ക്കി ഇങ്ങനെ കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇത് പോലെ ഉറക്കം ഉണരാറുണ്ട്.

     കുര്‍ബാനയ്ക്ക്  നില്‍ക്കുമ്പോള്‍ വര്‍ക്കിക്ക് പല ചിന്തകളാണ്. മരിച്ചു പോയ ഭാര്യയെ കുറിച്ച്, മക്കളെ വളര്തിയതിനെ കുറിച്ച്, അങ്ങാടിയിലെ ചീട്ടു  കളി സംഘത്തെ കുറിച്ച്. കുര്‍ബാന അവിടെ അല്ത്താരയില്‍  പുരോഹിതന്‍ നടത്തുന്നു, ഇവിടെ വര്‍ക്കി സ്വന്തം ലോകത്ത് കറങ്ങുന്നു. എന്തോകെ ചിന്തയിലായാലും മുക്ക്യമായ പ്രാര്‍ത്ഥനയില്‍ വര്‍ക്കിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. "കര്‍ത്താവേ എനിക്ക് സായിപ്പന്‍ മാരുടെ യുറോപ്പ് ഒന്ന് കാണാന്‍ സാധികണേ. അതിനു ശേഷം ഞാന്‍ അങ്ങോടു വന്നോളമേ ". മൂത്ത മകന്‍ പത്തു കൊല്ലം മുന്‍പ് ഇന്ഗ്ലാണ്ടിലേക്ക് പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ വര്കിക്ക് ഈ പൂതി മനസിലേക്ക് ചേക്കേറി.  നാളിതുവരെ ഇന്ഗ്ലാണ്ട് കാണുമെന്ന നേരിയ സൂചന പോലും കിട്ടിയില്ലെങ്ങിലും ഒരു പുതിയ പേര് നാടുകാരുടെ ഇടയില്‍ ആ വയസ്സനു കിട്ടി.  യൂറോപ്പ് വര്‍ക്കി. ആ വിളി കേള്‍ക്കുമ്പോള്‍ വര്കിക്ക് കലിയാണ്‌ തോന്നുക. വര്‍ക്കി അടി മുടി വിറക്കും. നാണക്കേടും സങ്കടവും എല്ലാം കലര്‍ന്ന ഒരു മിശ്രിത വികാരം അയാളില്‍ നിറയും. പിന്നെ ഒറ്റ ചീറ്റലാണ്  ആ പേര് വിളിച്ചവന് നേരെ. വിളിച്ചവനും അവനതെ വീട്ടുകാര്‍ക്കും, അവിടെ നില്‍ക്കുന്ന എല്ലാവര്ക്കും വര്‍ക്കിയുടെ വക തെറി അഭിഷേകമാണ് പിന്നെ.

     ഒരിക്കല്‍ അങ്ങാടിയില്‍ വച്ച് ഏതോ ഒരുത്തന്‍ തമാശക്ക് വിളിച്ചു ചോദിച്ചു " യൂറോപ്പിലോക്കെ  തണുപ്പ് തുടങ്ങിയോ വര്‍ക്കിചെട്ടാ ." അന്ന് തെറി അഭിഷേകം അതിന്റെ ഉച്ചസ്ഥായിലെതിയപ്പോള്‍ വികാരി അച്ഛന്‍ ആ വഴി വന്നു. അച്ഛനതെ നശിച്ച സമയം എന്നല്ലാതെ എന്ത് പറയാന്‍, ആരാണ് എന്താണെന്നൊന്നും നോക്കാതെ വര്‍ക്കി അച്ഛനതെ തള്ളക്കിട്ടും ഒരു പ്രയോഗം നടത്തി.  വികാരി അച്ഛന്‍ ഒരു രവി വര്‍മ ചിത്രം പോലെ നിശ്ചലം. വര്കിക്കു പിന്നെ അവിടെ നില്ക്കാന്‍ തോന്നിയില്ല. പിന്നീട് രഹസ്യമായി ചെന്ന് വര്‍ക്കി അച്ഛനോട് മാപ്പ് പറഞ്ഞു.  ഒരു വികാരിയുടെതു ഇല്ലെങ്കിലും ഒരു സാധാരണ പുരോഹിതനതെ അതുമില്ലേല്‍ ഒരു സാധാരണ മനുഷ്യന്‍റെ പരിഗനയെങ്ങിലും തനിക്കു തരണം എന്നായിരുന്നു അച്ഛന്റെ മറുപടി.  അതില്‍ പിന്നെ മുന്നത്തെ പോലുള്ള സന്ദര്‍ഭങ്ങളില്‍ വര്‍ക്കി പരമാവധി സംയമനം പാലിച്ചു പോന്നു.

     രണ്ടു വര്ഷം മുന്‍പ് ഒരു രാത്രി വര്കിക്ക് ഒരു നെഞ്ച് വേദന വന്നു. വര്‍ക്കിയുടെ ഭാഷയില്‍ 'ഹാര്ട്ടാക്ക് '. ഹാര്ട്ടാക്ക് വന്നതില്‍ പിന്നെ ആ വയസ്സനു യുറോപ്പിനോടുള്ള പ്രേമം കൂടിയിരിക്കാണ്.

     കുര്‍ബാന കഴിഞ്ഞു വര്‍ക്കി സിമിത്തേരിയില്‍ പോയി തന്‍റെ പ്രിയതമയോട് സല്ലപിച്ചു. എന്നിട് സ്ഥിരം സ്ഥലമായ അന്ഗാടിയിലോട്ടു നടന്നു. നടക്കാന്‍ ബുധിമുട്ടുന്ടെങ്ങിലും അങ്ങടിയിലോട്ടാകുമ്പോള്‍ വര്കിക്ക് വല്യ ഉത്സാഹമാണ്.  ചീട്ടു കളി കാണാനും സൊറ പറയാനുമുള്ള ഒരു വെപ്രാളം, കുര്‍ബാന കഴിഞ്ഞാല്‍ ഉടനെ അയാളെ പിടികൂടും. കയയിലൂള്ള കാലന്‍ കുട നിലത്തു കുത്തി ആ വൃദ്ധന്‍ വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ചീട്ടു കളി സംഗതിന്റെ ആദ്യ റൌണ്ട് കഴിഞ്ഞു കാണും എന്നു വര്‍ക്കി ചിന്തിച്ചു. അയാള്‍ കൂടുതല്‍ വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചു. 

     അങ്ങാടിയിലേക്ക് തിരിയുന്ന നാലും കൂടിയ വഴി എതിയപ്പോഴെക്കും വര്‍ക്കി നന്നായി കിതച്ചിരുന്നു.  അയാള്‍ പതുക്കെ അന്ഗാടിയിലോട്ടു തിരിഞ്ഞു. അവിടെ ഒരു കടയുടെ തിണ്ണയില്‍ നാല്‍വര്‍ സംഗം ഇരിക്കുന്നത് വര്‍ക്കി ശ്രദ്ധിച്ചു.  അവിടെ കളി പോടീ പോടിക്കുകയാണ്. കളി കാണാന്‍ നില്‍ക്കൂന്നവരുടെ ആവേശം അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. വര്‍ക്കി അങ്ങോട്ട്‌ നടന്നു...  കാണികളില്‍ ചിലര്‍ ആ വയസ്സനു കളി കാണാന്‍ ഇടമുണ്ടാക്കി കൊടുത്തു. കളിയ്ക്കാന്‍ ഇരിക്കുന്നതു ബാബുവും, മാധവനും, സന്തോഷും പിന്നെ ഇറച്ചി വെട്ടുകാരന്‍ ജോര്‍ജിന്റെ സിന്ഗടി രാഘവനും ആണെന്ന് തിരിച്ചറിയാന്‍ ആ വയസ്സനു അതികം പണിപ്പടെണ്ടി വന്നില്ല.  വര്‍ക്കിയെ കണ്ടപ്പോള്‍ രാഖവന് ഒരു ഇളക്കം. രാഖവന്‍ ബാബുവിനെ നോക്കി ഒരു കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചു.   വര്‍ക്കി കളിയില്‍ മുഴുകിയപ്പോള്‍ രഖവന്റെ കൊനഷ്ടു ചോദ്യം അങ്ങാടി കേട്ടു..."എന്താ വര്‍ക്കി ചേട്ടാ യുറോപ്പിലെ രാണ്ജിക്ക് സുഖാണോ..." ചീട്ടു കളിക്കുന്നവര്‍ രാഖവന്‍ ഒഴികെ, കളിയൊന്നു നിറുത്തി വര്‍ക്കിയെ നോക്കി... പച്ചക്കറിക്കാരി അമ്മിണി കാക്ക നോക്കുന്നത് പോലെ കടയില്‍ നിന്നും തല പുറത്തേക്കു നീട്ടി നോക്കി. ഒരു നിമിഷത്തേക്ക് അങ്ങാടി മുഴുവന്‍ വര്‍ക്കിയെ തന്നെ നോക്കി നിന്ന്. എങ്ങും നിശബ്ധതത. അത്ഭുദം!!!! ഒന്നും സംഭവിച്ചില്ല. വര്‍ക്കി കളിക്കാരുടെ നടുവില്‍ ഇട്ടിരിക്കുന്ന ചീട്ടിലോട്ടു തന്നെ നോക്കി നിന്നു.  രാഖവന് എന്തോ ഒരു വല്ലായ്മ തോന്നി. പ്രതീഷിച്ചത് നടക്കാതതിലുള്ള ഒരു വീര്‍പ്പു മുട്ടല്‍.  ചീട്ടു കളി തുടര്‍ന്നു.. അമ്മിണി തല ഉള്ളിലേക്ക് വലിച്ചു വില്‍പ്പന തുടര്‍ന്നു. അങ്ങാടി പഴയ പോലെ ആയി. പ്രതീഷിച്ചത് എന്തോ ഒന്ന് നടക്കാത്തത് പോലെ അങ്ങാടിക്ക് ഒരു പരിഭവം. യാന്ത്രികമായി ആളുകള്‍ അവിടെ അവരവരുടെ പണി തുടര്‍ന്നു.

     നേരം പത്തു മനിയോടടുത്തു. നിന്നു നിന്നു വര്‍ക്കിയുടെ ശരീരതിലോട്ട് ഷീണം ഇരച്ചു കയറി തുടങ്ങി.  ചുറ്റും കളികണ്ട് സൊറ പറഞ്ഞു നിന്നിരുന്നവരില്‍ പലരും പോയി തുടങ്ങിയിരുന്നു. ചീട്ടു കളി അവസാനതിലേക്കു നീങ്ങി കൊണ്ടിരുന്നു. വര്‍ക്കി പതുക്കെ ആള്കൂട്ടത്തില്‍ നിന്നും പുറത്തേക്കു വലിഞ്ഞു. വീട്ടില്‍ ചെന്നു   ഭക്ഷണം കഴിക്കാന്‍ അയാള്‍ പതിയെ വീടിന്റെ ദിശയിലേക്ക് നടന്നു തുടങ്ങി.  അയാള്‍ നടന്നു അങ്ങാടിയുടെ ഒരു അറ്റത്തേക്ക് എത്തി.  അപ്പോഴാണ് മീന്‍കാരന്‍ മണിയന്‍ അന്ഗാടിലോടു തന്‍റെ സൈക്ലില്‍ വന്നത്. അന്നത്തെ വില്‍പ്പന ഇനിയും ബാക്കിയുണ്ട്. ഒരു ചായ കുടിക്കാന്‍ അന്ഗാടിലോട്ടു വന്നതാണ്‌ അവന്‍. സൈക്കിള്‍ സ്റ്റാന്‍ഡില്‍ ഇട്ടു അന്തോണിയുടെ ചായ പീടികയില്‍ കയറി നിന്നു ഒരു ചായ പറഞ്ഞു.  അങ്ങാടിയുടെ അറ്റത് വര്‍ക്കി ഇഴഞ്ഞു നീങ്ങന്നത് കണ്ടപ്പോള്‍ മണിയനെ ചെകുത്താന്‍ പിടികൂടി.  ചായ കടയില്‍ നിന്നു പുറത്തേക്കു ഇറങ്ങി നിന്നു മണിയന്‍ നീട്ടി വിളിച്ചു ചോദിച്ചു "യുറോപ്പ് വര്‍ക്കിയെ എന്നാ പോണേ എന്നേം ഒന്ന് കൊണ്ട് പോകുമോ ??????"
അങ്ങാടി വീണ്ടും ശാന്തം. വര്‍ക്കിയുടെ കാലിനടിയിലെ മണ്ണിനു തീ പിടിച്ചു. ആ ചൂട് കാലില്‍ നിന്നും ശിരസ്സിലേക്ക് എല്ലാ ഞെരംബുകളിലൂടെയും പാഞ്ഞു കയറി. തിരിഞ്ഞു നിന്നു അങ്ങാടിയുടെ തല്ലക്കള്‍ നിന്നു വര്‍ക്കി അതിനുള്ള മറുപടി കൊടുത്തു.  " നിന്റെ തള്ളേടെ രണ്ടാം കെട്ടിന്റെ അന്ന്...... നിനതെ ചത്ത്‌ പോയ തന്തേം കൂടി വിളിച്ചോ ഞാന്‍ കൊണ്ട് പോകാം...." എന്നിട് വീട്ടില്‍  ചൂട് ആറി കൊണ്ടിരിക്കുന്ന കഞ്ഞിയും ഓര്‍ത്തു വര്‍ക്കി അങ്ങാടിയില്‍ നിന്നും നടന്നകന്നു. അങ്ങാടിക്ക് പുതു ജീവന്‍ വച്ചു. ചീട്ടു കളിക്കാര്‍ ഒരു റൌണ്ട് കൂടി കളിയ്ക്കാന്‍ ചീട്ടിട്ടു. മണിയന്‍ ചായ കടയുടെ ബെഞ്ചില്‍ ചാരായം കുടിച്ച പോലെ ചാരിയിരുന്നു. ചായ കടക്കാരന്‍ അന്തോണി ചിരി നിറുത്താതെ രണ്ടാമത്തെ ചായ അടിച്ചു പതപ്പിച്ചു ചൂട് കളഞ്ഞു മണിയന്റെ മുന്നില്‍ വച്ചു കൊടുത്തു.

പെനകത്തി.

1 comment:

bobby said...

kollam. i thought i knew u.